
“ആത്മാവുകള്‍ക്ക് കാവല്‍നില്‍ക്കുന്ന വിശ്വസ്ഥരായ കാവല്‍ ക്കാരെപ്പോലെയാണ് മീസാന്‍ കല്ലുകളെന്ന്"അവന് തോന്നി. മീനമാസത്തിലെ കൊടും ചൂടില്‍ കരിഞ്ഞുണങ്ങിയ കൊങ്ങണം പുല്ലും കാട്ടപ്പയും ചവുട്ടിക്കടന്ന് മൈതാനത്തിലെത്തി. കൂട്ടുകാരുമൊത്ത് ഒരുപാടുനേരം അവന്‍ കളിച്ചു.ചിക്കു ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്. ഉച്ചയായപ്പോഴേക്കും എല്ലാവരും തളര്‍ന്നു. കൊടും ചൂടില്‍ വാടിത്തളര്‍ന്നവര്‍ ഓരോരുത്തരായും കൂട്ടമായും വീടുകളിലേക്ക് മടങ്ങി. കൂട്ടുകാരില്‍ചിക്കു മാത്രമായിരുന്നു തെക്കുഭാഗത്തുള്ളവന്‍. അതു കൊണ്ട് മടക്കയാത്ര എപ്പോഴും ഒറ്റക്കായിരുന്നു. ശ്മശാനത്തെ ചുറ്റി റോഡുണ്ടെങ്കിലും ചിക്കു ഒരിക്കലും റോഡില്‍ കൂടി പോകാറില്ല. എളുപ്പവഴി ശ്മശാനത്തില്‍ കൂടിയാണ്.വളരെ ചുരുക്കം ആളുകള്‍ മാത്രമേ അതു വഴി പോകാറുള്ളൂ. അന്നും അവനൊറ്റക്കായിരുന്നു. ഒരേക്കറോളം പരന്നു കിടക്കുന്ന ശ്മശാനം. ചിക്കു ഏതാണ്ട് ശ്മശാനത്തിന്റെ മധ്യത്തിലെത്തിക്കാണും, പെട്ടെന്നാണ് അവനതു കണ്ടത്. അല്പം ഉയര്‍ന്ന പാറക്കല്ലില്‍ ഒരു കറുത്തിരുണ്ട മനുഷ്യരൂപം. ഒരു നിമിഷം പിന്നോട്ടോടിയാലോ എന്നവന് തോന്നി. അവന്റെ ധൈര്യം എങ്ങോ ചോര്‍ന്നു പോയി. കാലുകളില്‍ തണുപ്പരിച്ചു കയറും പോലെ അവന് തോന്നി.അനങ്ങാന്‍ തോന്നിയില്ല.അപ്പോള്‍ മുത്തശ്ശിയുടെ വാക്കുകള്‍ മാത്രം കാതില്‍ മുഴങ്ങി"ഇന്ന് വെള്ളിയാഴ്ചയാണ്. ''നട്ടുച്ച നേരവും. ആ രൂപം തന്നെ മാടിവിളിക്കുകയാണ്. ചോരച്ച പല്ലുകള്‍ കാട്ടി ചിരിക്കുന്നുമുണ്ട്. പാറിപ്പറക്കുന്ന നരച്ച തലമുടി. മെലിഞ്ഞുണങ്ങിയ കൈകള്‍. വീണ്ടും അത് തന്നെ മാടി വിളിക്കുന്നു. ഏതോ അദൃശ്യശക്തി കൊണ്ടെന്ന പോലെ അവന്റെ കൈകാലുകള്‍ അവനറിയാതെ ചലിച്ചു. ഒരു പ്രേതത്തെ നേരില്‍ കാണണമെന്നത് അവന്റെ ചിരകാല അഭിലാഷമാണ്.അവനതിന്റെ തൊട്ടടുത്തെത്തി.
''കൈ നോക്കണോ''? ആ സ്ത്രീരൂപം ചോദിച്ചു. അപ്പോഴാണവന് ശ്വാസം നേരെ വീണത്. അതൊരു കുറത്തിയായിരുന്നു. അവന്‍ കൈ നീട്ടി അവരുടെ മുമ്പിലിരുന്നു. ആ സ്ത്രീ ശുഷ്കിച്ച വിരലുകള്‍ നീട്ടി അവന്റെ
കൈ നിവര്‍ത്തിപ്പിടിച്ച് കൈ രേഖകളില്‍ വിശദമായി കണ്ണോടിച്ചു. എന്നിട്ടൊരു ചോദ്യം തൊടുത്തു വിട്ടു.
''നിനക്ക് ഇഷ്ടപ്പെട്ട മരമേതാണ്?''
രണ്ടാമതൊന്നാലോചിക്കാതെ അവന്‍ പറഞ്ഞു ''കാഞ്ഞിരം''. കുറത്തി ഞെട്ടുന്നതവന്‍ കണ്ടു.
''ഇഷ്ടപ്പെട്ട പക്ഷിയേതാണ്?''
''കഴുകന്‍'' ചിക്കു വീണ്ടും ഉത്തരം പറഞ്ഞു.
കുറത്തിയുടെ കണ്ണുകളില്‍ തീയാളി പടരുന്നതവന്‍ കണ്ടു.
''ഇഷ്ടപ്പെട്ട മൃഗമേതാണ്?'' വിറയാര്‍ന്ന ശബ്ദ്ത്തില്‍ കുറത്തി വീണ്ടും ചോദിച്ചു.
''ചെന്നായ'' അവനുത്തരം പറഞ്ഞു.
പെട്ടെന്ന് കുറ്റിക്കാട്ടില്‍ നിന്നും രണ്ട് കുറുക്കന്‍മാര്‍ പിടഞ്ഞോടി. കുറത്തി എഴുന്നേറ്റു. വിശാലമായ ശ്മശാനത്തിലേക്കും അവന്റെ മുഖത്തേക്കും കുറത്തി മാറി മാറിനോക്കി. പിന്നീട് ഒരു നില വിളിയോടെ കുറത്തി തിരിഞ്ഞു നോക്കാതെയോടി.
അതുല്യ മടപ്പള്ളി
9 A
ജി. ജി. എച്ച്. എസ്സ്. എസ്സ്.മടപ്പള്ളി
വടകര
c/o T K Narayanan
Teacher
G.G.H.S.S. Madappally
കഥ വളരെ നന്നായി!നല്ല നല്ല കഥകള്‍ ഇനിയും ആ തൂലികത്തുമ്പില്‍ നിന്ന് വാര്‍ന്നുവീഴട്ടെ !എല്ലാവിധ ഭാവുകങ്ങളും !
ReplyDeleteThanks mam
Deleteജീവിചിരിക്കുന്നവരെക്കള്‍ അപകടകാരികളല്ല മരിച്ചവരെന്നു നമ്മുടെ കുട്ടികളും തിരിച്ചരിയുന്നുവല്ലോ ആഖ്യാനത്തിലെ ഭ്രമാത്മകത നന്നായിട്ടുണ്ട്. ഇനിയും എഴുതുക.
ReplyDeleteThanks
Deletenalla kadha...........
ReplyDeleteThank you
Deletegood story !
ReplyDeleteoru nalla kavitha pole ozhukunna thoolikakku orayiram asamsakal
ReplyDeleteThanks mam
Deleteമോളൂ, വളരെ നല്ല കഥ. ഇപ്പോഴേ വായിക്കുവാന്‍ കഴിഞ്ഞുള്ളൂ.തുടക്കം മുതല്‍ വളരെ ഉദ്വേഗത്തോടെയാണ് വായിച്ചത്. നല്ല കഥ പറച്ചില്‍.ചിക്കുവിനെ അവള് കൊന്നുകളയുമോ എന്നു പേടിച്ചു.പക്ഷെ ചിക്കു പിശാചിനേയും പേടിപ്പിച്ചു കളഞ്ഞുവല്ലോ.
ReplyDeleteഒക്ടോബറിലാണ് ഇവിടെ ഹാലവീന്‍ ഡെ.പിശാചു ദിനം.അപ്പോള് ഒരു മാസം മുഴുവനും ഇത്തരം ഹൊറര്‍ ഫിക്ഷനുകളാകും കുട്ടികള്‍ കൂടുതല്‍ വായിക്കുക.
അതുകൊണ്ട് ഒരു പിശാചും അവരെ ഭയപ്പെടുത്തുവാന്‍ സ്വപ്നത്തില്‍ പോലും കടന്നുവരാറില്ല.ഞങ്ങളുടെ കുട്ടിക്കാലങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന മകരച്ചൊവ്വയും വെള്ളിയാഴ്ചരാവും സന്ഡ്യാനേരത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങാത്തതും ചേരപ്പാമ്പു വായപൊളിക്കുന്നതാണെന്നു പറയുന്ന കപ്പപുഴുങ്ങിയ മണവും ഇഫ്രീത്തിന്‍റെ വരവും എന്റെ പടിഞ്ഞാറെ അമ്പലത്തില്‍ നിന്നുള്ള കാര്‍ത്ത്യായനിയുടെ സഞ്ചാരവും ഒക്കെ ഇവിടെയിരുന്നുകൊണ്ട് ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കഥ ഉപകരിച്ചു. നന്ദി. ഇനിയും എഴുതണം.നറേഷന്‍ വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്.ശരിക്കും ആ ഫീല്‍ കിട്ടും .
Thank you sir....
DeleteUnduuu
ReplyDeleteMwoooluuu
ReplyDelete❤
ReplyDelete🥰
Delete