എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 21, 2018

സോപ്പ്

തേഞ്ഞു തീരാനുള്ളതാണ്
ആരൊക്കെയോ
അലക്കാനും
കുളിക്കാനുമെടുത്തു.
പിന്നീട്
എങ്ങോട്ടൊക്കെയോ എറിഞ്ഞു.
ചിലപ്പോൾ
വന്നു വീണത്,
ഒരറ്റം പൊട്ടിയ
സോപ്പു പെട്ടിയിൽ.
ചിലപ്പോൾ
കുളിമുറിയുടെ വാതിൽക്കൽ .
മറ്റു ചിലപ്പോൾ
വെളളം നിറച്ച ബക്കറ്റിൽ.
ആരും തിരിഞ്ഞു നോക്കിയില്ല.
ഉപയോഗിച്ചു തേഞ്ഞു തുടങ്ങിയിരുന്നു.
വെളളം വീണ്ടും ജീവനെടുത്തു,
അലിയിച്ചു കൊണ്ടേയിരുന്നു.
പക്ഷേ,
പിഴിയാൻ,
വീണ്ടും ഉപയോഗിക്കാൻ,
ആരൊക്കെയോ വീണ്ടും വന്നു,
ശ്വാസം നിലയ്ക്കും വരെ....
സ്വർഗത്തിൽ ചെന്നപ്പോൾ
ഇതേ കഥ പറഞ്ഞ
കുറേ പേരെ കണ്ടു.
ആരൊക്കെയോ
അവരെ വിളിച്ചത്
"അമ്മ"യെന്നായിരുന്നു.

***************************************************************************
ഫാത്തിമ തെസ്‍നി . പി
സെമസ്റ്റര്‍ - 3
PSMO COLLEGE തിരൂരങ്ങാടി
മലപ്പുറം 

Feb 14, 2017

എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷ - ഉത്തരസൂചിക




  എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷയുടെ  ഉത്തരസൂചിക ആവശ്യപ്പെട്ടുകൊണ്ട് നിരവധി അദ്ധ്യാപക സുഹൃത്തുക്കള്‍ വിളിക്കുകയുണ്ടായി. അവരുമായി ചര്‍ച്ചചെയ്ത് ഉത്തരസൂചിക തയ്യാറാക്കുകയാണ് ചെയ്തത്. കൂടുതല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ..

അടിസ്ഥാനപാഠാവലി
കേരളപാഠാവലി

Jan 20, 2017

അമ്മയുടെ എഴുത്തുകള്‍ - ഒരുനിരീക്ഷണം




മാതൃഭാഷയുടെ മഹത്വവും മാതൃത്വത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന കവിതയാണ് ശ്രീ. വി. മധുസൂദനന്‍ നായരുടെ 'അമ്മയുടെ എഴുത്തുകള്‍'. അകത്തും പുറത്തും കനിവുനഷ്ടപ്പെടുന്ന ആധുനിക ജീവിതത്തില്‍ അതു പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കവി ചെയ്യുന്നത്. ആധുനികകാലത്ത് ജീവിതത്തിലും ഭാഷയിലും നടക്കുന്ന അധിനിവേശത്തിന്റെ വഴികള്‍ തുറന്നുകാണിക്കുകയാണ് 'അമ്മയുടെ എഴുത്തുകളിലൂടെ കവി ചെയ്യുന്നത്'.
വീടിനു മോടികൂട്ടുന്നതിനിടയില്‍ അലമാരയില്‍ അടുക്കിവച്ചിരുന്ന അമ്മയുടെ എഴുത്തുകള്‍ കവിയിലുണര്‍ത്തുന്ന ചിന്തകളാണ് ഈ കവിതയില്‍ ആവിഷ്കരിക്കുന്നത്. 'അമ്മയുടെ ചിന്മുദ്രയാണീ എഴുത്തുകള്‍' എന്നാണ് കവി ആ എഴുത്തുകളെക്കുറിച്ച് പറയുന്നത്. 'ചിന്മുദ്ര' ജ്ഞാനമുദ്രയാണ്. ദൈവികമായ അറിവുകളെ സൂചിപ്പിക്കുന്ന മുദ്രയാണത്. അമ്മയ്ക്ക് തലമുറകളിലൂടെ കൈമാറിക്കിട്ടിയതും അമ്മ ജീവിതാനുഭവങ്ങളിലൂടെ നേടിയതുമായ അറിവുകള്‍ മുഴുവനും അവര്‍ കത്തുകളുലൂടെ മകന് പകര്‍ന്നുകൊടുത്തു. അതുകൊണ്ടാവാം കവി ആ കത്തുകളെ അമ്മതന്‍ ചിന്മുദ്രകള്‍ എന്നു വിശേഷിപ്പിച്ചത്. ആ കത്തുകളെ 'തന്‍മകനായിപകര്‍ന്ന പാല്‍മുത്തുകള്‍' എന്നും വിശേഷിപ്പിക്കുന്നുണ്ട്. അമ്മ കുഞ്ഞിന് ആരോഗ്യവും ആയുസ്സും ലഭിക്കുന്നതിനുവേണ്ടി മുലപ്പാല്‍ പകര്‍ന്നുകൊടുക്കുന്നതുപോലെ ബുദ്ധിയും മനസ്സും വികസിച്ച് സംസ്കാരം നേടുന്നതിനായി കത്തുകളിലൂടെ അറിവ് പകര്‍ന്നുകൊടുക്കുകയാണ് ചെയ്യുന്നത്. അമ്മ പകര്‍ന്നുകൊടുക്കുന്ന മുലപ്പാലിലൂട കുഞ്ഞിന് ശാരീരികമായ ശക്തി പകരുന്നതുപോലെ അമ്മ മാതൃഭാഷയിലൂടെ പകര്‍ന്നു കൊടുക്കുന്ന അറിവുകളിലൂടെ കുഞ്ഞ് മാനസികവും ബുദ്ധിപരവുമായ ശക്തിനേടുന്നു.

Nov 5, 2016

വൈലോപ്പിള്ളി കവിതകള്‍ - കവിതയുടെ മൃത്യഞ്ജയം




ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലി മൂന്നാം യൂണിറ്റിലെ 'കവിതയുടെ മൃത്യുഞ്ജയം' എന്ന ലേഖനം ക്ലാസ്സിലവതരിപ്പിക്കുന്നതിന് വൈലോപ്പിള്ളിക്കവിതകളിലുടെ ഒരു ഹ്രസ്വസഞ്ചാരമെങ്കിലും നടത്താതെ വയ്യ. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ സാമാഹാരത്തില്‍ എം എന്‍ വിജയന്‍ മാഷ് എഴുതിച്ചേര്‍ത്ത ഈ ലേഖനം ധാരാളം കവിതകളെ നേരിട്ടും പരോക്ഷമായും പ്രതിപാദിക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകര്‍ക്കും ഈ കവിതകളെല്ലാം സമാഹരിച്ച് പഠനം നടത്തുക സുസാധ്യമല്ല. അതുകൊണ്ട് അവയില്‍ പ്രധാനപ്പെട്ട ഏതാനും കവിതകള്‍ താഴെയുള്ളലിങ്കില്‍ pdf രൂപത്തില്‍ നല്‍കിയിട്ടുണ്ട്. ഈ കവിതകള്‍ ക്ലാസ്സ്മുറിയില്‍ പ്രയോജനപ്പെടുത്തുമല്ലോ.

മാമ്പഴം, പടയാളികള്‍, ജലസേചനം, മലതുരക്കല്‍, വര്‍ക്കത്തുകെട്ട താറാവ്, ഭേരി, പുതിയ കാഴ്ചപ്പാട്, ചേറ്റുപുഴ.

കന്നിക്കൊയ്ത്ത്, ഇരുളില്‍, കുടിയൊഴിക്കല്‍, 
 

Sep 2, 2016

ശബ്ദവീചികളിലൂടെ കണ്ണമ്മ -'കുപ്പിവളകള്‍' ഒരാസ്വാദനം



''ചെറുവള്ളം തുഴയുന്നതും ഞാനാസ്വദിക്കുന്നു. നിലാവുള്ള രാത്രികളിലാണ് ഞാനത് ഏറെ ഇഷ്ടപ്പെടുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിച്ചേക്കും. നമുക്ക് പിന്തുടരാന്‍ പാതകളില്‍ വെളിച്ചം വിതറിക്കൊണ്ട്, ആകാശത്തിനപ്പുറത്തെ പൈന്‍മരങ്ങള്‍ ക്കിടയിലേക്കു കയറി, പതുക്കെ സ്വര്‍ഗ്ഗത്തിനു കുറുകെ ഒളിഞ്ഞൊളിഞ്ഞു പോകുന്ന ചന്ദ്രനെ എനിക്കു കാണാന്‍ പറ്റില്ലെന്നതു വാസ്തവമാണ്. പക്ഷേ, തലയിണയിലേക്ക് ചാരിക്കിടന്ന് കൈകള്‍ വെള്ളത്തില്‍ മുക്കിയിടുമ്പോള്‍, അവള്‍ കടന്നുപോകവേ, ആ വസ്ത്രങ്ങളുടെ പ്രഭ ഞാന്‍ അനുഭവിക്കുന്നതായി സങ്കല്പിക്കാറുണ്ട്.''
-ഹെലന്‍ കെല്ലര്‍ (The Story of My Life)


കാഴ്ചകള്‍ അന്യമായ കണ്ണമ്മയുടെ ശബ്ദലോകത്തെ പരിചയപ്പെടുത്തുന്ന കഥയാണ് സാറാ തോമസിന്റെ 'കുപ്പിവളകള്‍'. അനാഥാലയത്തിന്റെ ഒറ്റപ്പെടലിലും വീര്‍പ്പുമുട്ടലിലും ജീവിതത്തിന്റെ പ്രസാദാത്മകത പാടേ നഷ്ടപ്പെട്ട കണ്ണമ്മയ്ക്ക് ബാഹ്യലോകവുമായി പൊരുത്തപ്പെടാനാവുന്നില്ല. ഒരിക്കല്‍ അനാഥാലയത്തിലെത്തിയ അതിഥിയില്‍ നിന്നും പുതുവസ്ത്രം സ്വീകരിച്ച് നിസ്സംഗതയോടെ മടങ്ങുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞ് അവരുടെ മകളുടെ കയ്യിലെ കുപ്പിവളകളെക്കുറിച്ച് അറിയുന്നു. പള്ളിയില്‍ കുര്‍ബാന സമയത്ത് കേട്ട കുപ്പിവളകളുടെ കിലുക്കം അവളോര്‍ക്കുന്നു. കണ്ണമ്മയുടെ വിഷാദപൂര്‍ണ്ണമായ ചിന്തകള്‍ക്കിടയില്‍ അതിഥിയുടെ മകളായ റോസിമോള്‍ ഒരു സ്നേഹസമ്മാനമായി തന്റെ കുപ്പിവളകള്‍ ഊരി കണ്ണമ്മയെ അണിയിക്കുന്നു. കുപ്പിവളകളുടെ കിലുക്കം കണ്ണമ്മയ്ക്ക് ആഹ്ലാദം പകരുന്നു. 'കുപ്പിവളകളുടെ മന്ദ്രനാദം കേള്‍ക്കുന്ന തിരക്കില്‍ അവള്‍ മറ്റെല്ലാം മറന്നുപോയിരുന്നു' എന്ന് കഥ അവസാനിക്കുന്നു.