എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 24, 2014

അറബ് കാഴ്ചകളുടെ കാണാപ്പുറങ്ങളിലേക്ക് 


അറബി ലോകത്തെ ഇളക്കിമറിച്ച 'മുല്ലപ്പൂവിപ്ലവ'ത്തിന്റെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ രചിച്ച ഏറ്റവും പുതിയ നോവലുകളാണ് 'മുല്ലപ്പൂ നിറമുള്ള പകലുകള്‍', 'അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി' എന്നിവ. സി.വി.യുടെ നോവല്‍ത്രയവും ശ്രീകണ്ഠന്‍നായരുടെ നാടകത്രയവും മാത്രം പരിചയപ്പെട്ട മലയാളസാഹിത്യത്തിന് മദ്ധ്യപൂര്‍വ്വേഷ്യന്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ദ്വയം തീവ്രവും ഗാഢവുമായ ഒരു വായനാനുഭവമായിരിക്കും. ഭാഷകൊണ്ടും അനുഭവങ്ങള്‍ കൊണ്ടും സമകാലികതകൊണ്ടും ആഖ്യാനവൈവിദ്ധ്യം കൊണ്ടും ഈ നോവലുകള്‍ ചര്‍ച്ചചെയ്യപ്പെടും.
നമുക്ക് പരിചിതമല്ലാത്ത ലോകവഴികളിലൂടെയാണ് നോവലുകള്‍ സഞ്ചരിക്കുന്നത്. നമ്മുടെ കാഴ്ചകളുടെ ഇത്തിരിവട്ടങ്ങളില്‍ നിന്നും ദുരിതക്കാഴ്ചകളുടെ കാണാപ്പുറങ്ങളിലൂടെ, ലോകം ഇന്നു കടന്നുപോകുന്ന പീഡനപര്‍വ്വങ്ങളിലൂടെ, യുദ്ധവും ഭീകരാക്രമണങ്ങളും ഭരണകൂടഭീകരതയും തിമിര്‍ത്താടുന്ന മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലൂടെ ഭീതിയടക്കി വായനക്കാരനും സഞ്ചരിക്കുന്നു. പത്രവാര്‍ത്തകളില്‍ ദിവസവും നിറയുന്ന അറബ്‌രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെടുന്ന സഹനസമരങ്ങളും പുതിയ സമരമുറകളും സൃഷ്ടിക്കുന്നത് അനാഥത്വവും കണ്ണുനീരും മാത്രമാണെന്ന് നാം വീണ്ടും തിരിച്ചറിയുന്നു.

Aug 21, 2014

ഓണപ്പരീക്ഷ മുന്‍വര്‍ഷ ചോദ്യപ്പേപ്പര്‍



ഓണപ്പരിക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിന് ഉതകുന്ന മുന്‍വര്‍ഷ ചോദ്യക്കടലാസുകള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Aug 11, 2014

ഇവള്‍ക്കുമാത്രമായ് - ആശയം



വര്‍ത്തമാനകാല സമൂഹത്തിലെ സ്ത്രീജീവിതങ്ങളുടെ ദുരവസ്ഥകള്‍ വൈകാരികമായി ആവിഷ്കരിക്കുന്ന കവിതയാണ് ശ്രീമതി സുഗതകുമാരിയുടെ 'ഇവള്‍ക്കുമാത്രമായ്'. 'ഇവള്‍ക്കുമാത്രമായ്' എന്ന പേരുതന്നെ സ്ത്രീയുടെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റപ്പെട്ട് ചുരുങ്ങിയ പ്രവര്‍ത്തന മേഖലകളിലേയ്ക്ക് ഒതുക്കപ്പെട്ടവളാണ് സ്ത്രീ എന്ന സൂചനയാണ് ഈ പേര് നല്‍കുന്നത്. വിദ്യാഭ്യാസം, തൊഴില്‍, വേഷം, ഭക്ഷണം, മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമൂഹം സ്ത്രീയുടെമേല്‍ ലിഖിതങ്ങളും അലിഖിതങ്ങളുമായ പ്രത്യേകം നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീജന്മങ്ങള്‍ക്കുവേണ്ടി പാടുവാനാണ് സുഗതകുമാരി ശ്രമിക്കുന്നത്.
കടലോളം കണ്ണീര്‍കുടിച്ചവളും ചിങ്ങവെയിലൊളി പോലെ ചിരിപ്പവളും ഉള്ളില്‍ കൊടുംതീയാളിടും ഭൂമിയെപ്പോലെ തണുത്തിരുണ്ടവളുമായ സ്ത്രീയ്ക്കുവേണ്ടി മാത്രമാണ് താന്‍ പാടാന്‍ ശ്രമിക്കുന്നതെന്ന് കവയത്രി പറയുന്നു. ഇവിടെ സ്ത്രീയ്ക്കുനല്‍കിയിരിക്കുന്ന ഓരോ വിശേഷണവും അവളുടെ ജീവിതാവസ്ഥയുടെ ആഴങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്നവയാണ്. ഈറ്റുമുറിയില്‍ നിന്നാരംഭിക്കുന്ന കണ്ണീര്‍ നനവ് ജീവിതഘട്ടത്തിലുടനീളം രുചിക്കേണ്ടിവരുന്ന സ്ത്രീജന്മത്തെയാണ് 'കടലോളം കണ്ണീര്‍കുടിച്ചവള്‍' എന്ന വിശേഷണം സൂചിപ്പിക്കുന്നത്. സ്ത്രീയുടെ കണ്ണുനീര്‍ കടല്‍വെള്ളം പോലെ അളവറ്റതും അനന്തവുമാണ്. കടലിലെ തിരമാലകള്‍ അവസാനിക്കുന്നില്ല.

Aug 7, 2014

ഗംഗാശങ്കരം (കവിത)



ഗംഗാശങ്കരം

തിങ്കള്‍തലയന്റെ ജടമുടിക്കോണിലെ
തങ്കക്കിനാവിന്‍ നനവാണുഗംഗ
അമ്പിളിചിന്തിനു കൂട്ടായവള്‍-ഇവള്‍
ശംഭുവിന്‍ അന്‍പു പകുത്തെടുത്തോള്‍....!

പ്രണയജലവേഗങ്ങളിമകളില്‍ ഒളിചിന്നി
പ്രണവാനുരാഗത്തി, നലകളില്‍ ശ്രുതിനീര്‍ത്തി
കാമാരിതന്‍ അകക്കോണിലൊരുമിന്നലായ്
കാലങ്ങളായി തെളിഞ്ഞുകത്തുന്നവള്‍
ഇവള്‍ഗംഗ....! സങ്കടങ്ങള്‍ക്കെന്നുമംബ

ഒഴുകുമ്പോഴും ഗംഗസ്വയമൊളിച്ചു
അഴലിന്റെ നിഴല്‍കൊണ്ടു മിഴിമറച്ചു
കാമങ്ങള്‍ ഉള്‍ക്കാമ്പിലായ് സഹിച്ചു
കരയരുതെന്നു സ്വയം ശഠിച്ചു
ശതകാലവിഫലദാഹങ്ങളെ പലവുരു
ശിവമൗലിതന്നില്‍ മറച്ചുവച്ചു
കുമിയുമെരിവെണ്ണീറി, ലന്തിനൃത്തംകഴി-
ഞ്ഞമരുന്ന കൗമാരിയെന്തറിഞ്ഞു....?
പൂവലംഗം നനഞ്ഞൊഴുകും മിഴിനീരാം
പുണ്യാഹധാരയില്‍ കുളികഴിച്ചു
ഭാഗീരഥീ രാഗ, രതിചക്രവാളത്തില്‍
ഭസ്മമല്ലോ ഭവാന്‍ കുറിവരച്ചു
പ്രമദഹൃദയാര്‍ത്ഥിയായ് മരുവുന്നുഗംഗയെ
പാര്‍വ്വതീകാന്തന്‍ മറച്ചുവച്ചു

Aug 3, 2014

എങ്ങനെ മെച്ചപ്പെടുത്താം ആസ്വാദനം



എട്ടാം ക്ലാസ്സ് മുതല്‍ത്തന്നെ ആസ്വാദനമെഴുതി കുട്ടികള്‍ പരിശീലിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളില്‍ നിന്നും നിലവാരമുള്ള ആസ്വാദനം അദ്ധ്യാപകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആസ്വാദനം തീര്‍ച്ചയായും വ്യക്തിനിഷ്ഠതയ്ക്ക് പ്രാധാന്യമുള്ളതാണ്. ഒരു പത്രവാര്‍ത്ത നാം ആസ്വദിക്കുകയല്ല ചെയ്യുന്നത്. അതു് വസ്തുനിഷ്ഠമാണ്. എന്നാല്‍ ഒരു കഥയോ കവിതയോ ചിത്രമോ ശില്പമോ ചലച്ചിത്രമോ നാം ആസ്വദിക്കുകയാണ്. അത് ആത്മനിഷ്ഠമാണ്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച്, അനുഭവങ്ങള്‍ക്കനുസരിച്ച്, വായനയ്ക്കനുസരിച്ച് ആസ്വാദനം വ്യത്യസ്തമാകും.
കുട്ടികളുടെ ചിന്താശേഷിക്കും മാനസിക വികാസത്തിനും അനുസരിച്ചുള്ള ഏതു കഥയും കവിതയും ആസ്വദിക്കുന്ന തലത്തിലേയ്ക്ക് കുട്ടികള്‍ വളരുകയും തങ്ങള്‍ ആസ്വദിച്ചത് എപ്രകാരമെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. താനാസ്വദിച്ച കൃതിയെ, കവിതാഭാഗത്തെ, കഥാഭാഗത്തെ മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുംവിധം മനോഹരമായ ഭാഷയില്‍ ചിട്ടപ്പെടുത്തുക എന്നത് പരീക്ഷാര്‍ത്ഥിയെ സംബന്ധിച്ച് ഒഴിവാക്കാനാവില്ല. എങ്ങനെ ഒരാസ്വാദനത്തെ നമുക്ക് മെച്ചപ്പെടുത്താം?