പി.യുടെ
കവിതകള്‍ വ്യാഖ്യാനിക്കാനുള്ളവയല്ല,
ആസ്വദിക്കാനുള്ളവയാണ്.
'സമാനഹൃദയന്മാര്‍'ക്ക്
മാത്രം കഴിയുന്ന ഒരു കാര്യം.
പി.യുടെ
ആത്മകഥകാവ്യങ്ങളായ കവിയുടെ
കാല്‍പ്പാടുകള്‍,
എന്നെ
തിരയുന്ന ഞാന്‍,
നിത്യകന്യകയെത്തേടി
ഇവയുടെ ഏതെങ്കിലും ഒരുഭാഗം
വായിച്ചിട്ടുള്ളവര്‍ക്കറിയാം
പി.യുടെ
ഭാഷാസവിശേഷതകള്‍.
ഗദ്യംപോലും
പിടിതരാതെ ഒളിച്ചുകളിക്കുകയാണ്
ആ തൂലികത്തുമ്പില്‍.
പിന്നെ
കവിതയുടെ കാര്യം പറയേണമോ.
ഇതിലെ ആശയങ്ങളില്‍
പലതും മറ്റുവ്യാഖ്യാനങ്ങള്‍
വായിച്ചപ്പോള്‍ കിട്ടിയതുകൂടിയാണ്.
പഴയ കേരളീയ
ഗ്രാമജീവിതവും കാര്‍ഷികസംസ്കാരവും
ക്ലാസ്സുമുറികളിലേയ്ക്ക്
പുനസ്സൃഷ്ടിക്കുക ശ്രമകരമാണ്.
കവിയുടെയും
കവിതയുടെയും ആ പശ്ചാത്തലത്തില്‍
നിന്നല്ലാതെ ഈ കവിത ആസ്വദിക്കാനാവില്ല.
'പൂക്കളമത്സര'ത്തിന്
പൂവുവാങ്ങാന്‍ പൂക്കടയിലേയ്ക്കോടുന്ന
പുതുതലമുറയ്ക്ക്
കുളിച്ചു
പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ;
ഒളിച്ചു
പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
എന്നു പാടിക്കേട്ടാല്‍
എന്ത് ആശയ ഗ്രഹണമാണുണ്ടാകുക.
ഇവിടെയാണ്
അദ്ധ്യാപകന് വെല്ലുവിളി
നേരിടുന്നത്.
ഭാഷയുടെ
സൗന്ദര്യതലം വെളിവാക്കുക
എന്ന ലക്ഷ്യത്തോടെ
പാഠപുസ്തകത്തിലുള്‍പ്പെടുത്തിയ
ഈ കാവ്യഭാഗം കുട്ടികള്‍ക്ക്
ആസ്വദിക്കത്തക്കവിധം ഒരുക്കുക
വളരെ തയ്യാറെടുപ്പുകള്‍
ആവശ്യമുള്ള കൃത്യമാണ്.
വായിക്കുമ്പോള്‍
അര്‍ത്ഥഗ്രഹണത്തിന് ഒരു
തടസ്സവുമില്ല.
ചിന്തയിലാണ്
അവ്യക്തതകള്‍ തുടങ്ങുന്നത്.
നമുക്കൊന്നു
ശ്രമിക്കാം.
വിളിച്ചു മലനാടിനെ;
ഒളിച്ചു
പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
ഓണക്കാലം
പടിയിറങ്ങുന്ന കേരളപ്രകൃതിയെയാണ്
കവി ഈ വരികളില്‍ അവതരിപ്പിക്കുന്നത്.
പൂക്കളം
തീര്‍ത്തു കളിച്ചിരുന്ന
പുലര്‍വേളകള്‍ എവിടെയോ പോയി
ഒളിച്ചു.
പുപ്പൊലിപ്പാട്ടുകള്‍
എങ്ങും മുഴക്കിക്കൊണ്ടായിരുന്നു
ആ ചിങ്ങപ്പുലരികള്‍ മലനാടിനെ
വിളിച്ചുണര്‍ത്തിയിരുന്നത്.
പൂപ്പൊലിപാട്ടുമായി
നാടെങ്ങും ചുറ്റിനടന്ന്
പൂക്കള്‍ പറിച്ച് പുലരിയില്‍
പൂക്കളം തീര്‍ക്കുന്ന
കൊച്ചുകുട്ടികളുടെ ചിത്രമാണ്
ഈ വര്‍ണ്ണന ആസ്വാദകരുടെ
മനസ്സിലുണര്‍ത്തുന്നത്.