എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 27, 2012

എന്റെ സ്കൂള്‍ ദിനങ്ങള്‍ ഭാഗം രണ്ട് - അസീസ് കെ. എസ്.




എന്‍റെ സ്കൂള്‍ ദിനങ്ങള്‍ വായിച്ച എല്ലാവ൪ക്കും നന്ദി. ഞാന്‍ ഈ ബ്ലോഗില്‍ വന്നകാലം മുതല്‍ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള പ്രിയപ്പെട്ട ശ്രീകുമാ൪ സാറിനും ഷംല ടീച്ചറിനും പ്രത്യേകം നന്ദി. ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു, നിങ്ങളാല്‍. സ്കൂള്‍ തുറക്കുന്നതിനുമുമ്പ് ധൃതികൂട്ടി, തട്ടിക്കൂട്ടി ഒരു ലേഖനം അയച്ചപ്പോള്‍ ചെറുതായിപ്പോയതാണ് സാ൪. പൂ൪ത്തിയായത് അയച്ചുകൊടുത്തതാണ്.
കഥ തുടരട്ടെ. ഞാന്‍ 1973 ലാണ് എസ്. എസ്. എല്‍. സി. പാസാകുന്ന‌ത്. അതിനു ശേഷം സെന്‍റ് ആല്‍ബ൪ട്ട്സിലും മഹാരാജാസ് കോളേജിലുമായി ഏഴുകൊല്ലം പഠിച്ചു. അപ്ലൈഡ് കെമിസ്ട്രിയായിരുന്നു. 1980 ല്‍ പഠ‌നം പൂ൪ത്തിയാക്കി ഒരു നാഷണലൈസ്ഡ് ബാങ്കില്‍ ജോലിക്കു കയറി. ഒന്നാം ക്ലാസ്ല് മുതല്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ നന്നായി അറിയുവാന്‍ എന്റെ പഠനം വഴിയും എന്റെ രണ്ടു മക്കളുടെ പഠനം വഴിയും എനിക്കു കഴിഞ്ഞിട്ടുണ്ട്. പ്രിഡിഗ്രി അന്ന് കോളേജിലാണ്. ഞാന്‍ പത്താം ക്ലാസ് പാസ്സായത് അല്‍ഫറൂഖ്യാ ഹൈസ്കൂളില്‍ നിന്നാണ്. ഞാനും ഇപ്പോള്‍ അവിടെത്തന്നെ അദ്ധ്യാപകനായ ഐന്‍സ്റ്റൈനും ഒരേ ബാച്ചിലാണ് പാസ്സായി പുറത്തിറങ്ങിയത്.
എന്നെപ്പോലുള്ള‌ വ്യ‌ക്തിക‌ള്‍ക്ക് പ‌ഠിക്കുക‌യ‌ല്ലാതെ വേറെ വ‌ഴിയുണ്ടായിരുന്നില്ല ഷംല ടീച്ച൪. സ്കൂള്‍ ഞ‌ങ്ങ‌ള്‍ക്ക് എല്ലാമെല്ലാമായിരുന്നു. ഭൂവുടമയുടെ മകനും കുടികിടപ്പുകാരന്‍റെ മകനും ധനികനും ദരിദ്രനും മുസ്ലിമും നായ‌രും പുല‌യ‌നും ഈഴവനും കൃസ്ത്യാനിയുമൊക്കെ ഒരമ്മപെറ്റ മക്കളെപ്പോലെ ഒരുമിച്ചിരുന്നു വിദ്യയഭ്യസിച്ചിരുന്ന സ്ഥ‌ലം നമ്മുടെ സ൪ക്കാ൪ പള്ളിക്കൂടമല്ലാതെ വേറെ ഏതാണുള്ളത്? ജാതീയത, വ൪ഗ്ഗീയത എന്നതൊക്കെ അന്ന് ഞങ്ങളുടെ ഹൃദയത്തില്‍ പോലും പോലുമുണ്ടായിരുന്നില്ല. അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി അതിനുള്ളീലാനന്ദ ദീപംകൊളുത്തി... എന്ന ഈശ്വരപ്രാ൪ത്ഥനയോടെയാണ് അന്ന് ഞങ്ങളുടെ സ്കൂള്‍ തുടങ്ങുന്നത്. വൈകിട്ട് ജനഗണമനയോടെ അവസാനിക്കുന്നു. ഭാരതത്തിലെ പുണ്യനദിയായ, മഹത്തായ സംസ്കാരം പേരില്‍ ഏറ്റുവാങ്ങുന്ന ഗംഗ എന്നു പേരുള്ള ഒരു വീട്ടില്‍ താമസിക്കുവാന്‍ പേരുമാറ്റേണ്ടി വന്ന ഇസ്ലാമിക ഫണ്ടമെന്‍റലിസ്റ്റായ ഒരു മന്ത്രി വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നോ൪ക്കുമ്പോള്‍ ഞാന്‍ മാത്രമല്ല എന്റെ കാലഘട്ടത്തിലെ സ൪ക്കാ൪ പള്ളിക്കൂടത്തില്‍ പഠിച്ച എല്ലാ കുട്ടികളും ലജ്ജയോടെ തലതാഴ്ത്തുന്നു. സ൪ക്കാ൪ പള്ളിക്കൂടം കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും നിലനില്‍ക്കണം എന്നതിന് ഈ ഒറ്റക്കാരണം മാത്രം മതി.


പൊതു വിദ്യാലയങ്ങളുടെ ഏറ്റവും വലിയ മഹത്വമായി എനിക്കിപ്പോള്‍ തോന്നുന്നത് ഒരു സെക്കുല൪ ആയ സമൂഹത്തെ ഈ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാ൪ത്തെടുത്തുവെന്നതാണ്. കുറെ അറിവുണ്ടായതുകൊണ്ടോ ആശ് പൂഷ് ഇംഗ്ലീഷ് പറഞ്ഞതുകൊണ്ടോ കുറെ ഐറ്റി ജോലിക്കാരുണ്ടായതുകൊണ്ടോ സമൂഹം സാമ്പത്തികമായി മെച്ച‌പ്പെട്ടേക്കാമെങ്കിലും നല്ല ഒരു സമൂഹത്തെ വാ൪ത്തെടുക്കുവാന്‍ സ൪ക്കാ൪ പള്ളിക്കൂടങ്ങള്‍ക്ക് മാത്രമേ കഴിയൂ. സ്കൂളില്‍ പ‌ഠിച്ചാല്‍ ജീവിത‌ത്തില്‍ ഞ‌ങ്ങ‌ള്‍ക്ക് എവിടേയും എത്തിച്ചേരാം എന്ന് ഞ‌ങ്ങ‌ള്‍ക്ക് ന‌ല്ല‌ വിശ്വാസ‌മായിരുന്നു അന്ന്. അവിടെ പ‌ണ‌ക്കാര‌നെന്നോ പാവ‌പ്പെട്ട‌വ‌നെന്നോ ഉള്ള‌ വ്യ‌ത്യാസ‌മില്ലായിരുന്നു. പ‌ഠിച്ചാല്‍ ഞ‌ങ്ങ‌ള്‍ പ‌ത്തു പാസാകും. പിന്നീടും പ‌ഠിക്കാം. പ‌ഠിച്ചാല്‍ ന‌ല്ല‌ ജോലി കിട്ടും. ദാരിദ്ര്യം മാറും. അറിവു കിട്ടും. ന‌ല്ല‌ സ്വാഭാവ‌രൂപീക‌രണമുണ്ടാകും. നല്ല പഠിച്ച, ജോലിക്കാരിയെ പെണ്ണായിക്കിട്ടും. ജീവിതം എന്താണെന്ന് മ‌നസ്സിലാക്കാം. ഒരു ക‌ട‌ലാസ് വ‌ന്നാല്‍ അത് വായിക്കുവാന്‍ അന്യ‌രെ ആശ്രയിക്കേണ്ടിവരില്ല. ഞ‌ങ്ങ‌ളുടെ മാതാപിതാക്ക‌ള്‍ക്കുണ്ടായ‌ അനുഭ‌വ‌ങ്ങ‌ള്‍ ഉണ്ടാകില്ല. ഇത്തരത്തിലുള്ള ചിന്തകള്‍ ഞങ്ങളെ അന്ന് നന്നായി മോട്ടിവേറ്റ് ചെയ്തിരുന്നു. എന്‍റെ നാട്ടില്‍ വിദ്യാഭ്യാസമുള്ള ഏതാനും ചില നായന്മാരുടെ മക്കളൊഴിച്ച് ബാക്കി എല്ലാവരും സാധാരണ കൂലിപ്പണിക്കാരോ കച്ചവടക്കാരോ ആയിരുന്നു. ദാരിദ്ര്യമായിരുന്നു അവരുടെ മുഖമുദ്ര. ആ മക്കള്‍ സ്കൂളില്‍ പോകുന്നത് തന്നെ ഒരു സോഷ്യല്‍ ലിബറേഷന്റെ ഭാഗമായിരുന്നു.
പ‌ഠിപ്പുള്ള‌വ‌നെ എല്ലാവ‌രും ബ‌ഹുമാനിക്കും. അന്ന് ഒരു ത‌രം സ്കൂളേ ഉണ്ടായിരുന്നുള്ളൂ. അവിടെ എല്ലാവ‌രും വ‌ന്നു പ‌ഠിക്കുന്നു. ഞാന്‍ പ‌ത്താം ക്ലാസ് പാസാകുമ്പോള്‍ അല്‍ഫ‌റൂഖ്യാ ഹൈസ്കൂളില്‍ പ‌ത്താം ക്ലാസ് എ ബി സി എന്നിങ്ങ‌നെ മൂന്നു ഡിവിഷ‌നുക‌ളുണ്ടായിരുന്നു. ചുരുങ്ങിയ‌ത് 150 കുട്ടിക‌ള്‍ കാണും പ‌ത്താം ക്ലാസില്‍ ത‌ന്നെ. അതുപോലെ താഴേക്കും . സ്കൂളില്‍ ഏതാണ്ട് ആയിര‌ത്തി അഞ്ഞൂറ് കുട്ടിക‌ളുണ്ടാകും.
എന്തൊരു ഉത്സ‌വ‌മായിരുന്നു. നാലു മ‌ണിവിട്ടാല്‍ ക‌ല‌പില‌ കൂട്ടിപ്പോകുന്ന‌ കുട്ടിക‌ള്‍. അന്ന് ബാഗ് ആ൪ക്കുമില്ലായിരുന്നു.പുസ്ത‌ക‌ങ്ങ‌ള്‍ ഒരു ഇലാസ്റ്റിക് ബാന്‍ഡിട്ട് ക‌യ്യില്‍ പിടിച്ചുകൊണ്ടുപോകും. ഓരോ കവല തിരിയുമ്പോള്‍ “പത്തോ, പത്തോ” എന്ന ശബ്ദം കേള്‍ക്കാം. പിരിയുന്ന കൂട്ടുകാരുടെ പുറത്തിട്ട് അടിക്കുന്നതാണ്. ചില‌ വില്ല‌ന്മാ൪ കറങ്ങി നില്‍ക്കും. പെണ്‍കുട്ടിക‌ള്‍ വരുന്നതും നോക്കി. ഒരു ചിരി കിട്ടിയാല്‍ ആയി. പരസ്യമായി കമന്റടിക്കുമ്പോള്‍ ഏതുപെണ്ണും ഗൌരവം കാണിക്കുമല്ലോ. ചിരിക്കുപകരം പ‌ല‌പ്പോഴും ശകാരമായിരിക്കും കിട്ടുക."എന്താ...ചെക്കാ...നോക്കുന്നേ." ഒടുവില്‍ കുറെ നടന്നു കഴിഞ്ഞതിനു ശേഷം തിരിഞ്ഞുനോക്കി ചിരി പാസ്സാക്കും. മതി. ചെറുക്കന്മാ൪ക്ക് അതുമതി.
കേര‌ള‌ത്തില്‍ സ൪ക്കാ൪ പ‌ള്ളിക്കൂട‌ങ്ങളുണ്ടായ കാലം മുത‌ല്‍ വ‌ള‌രെ ചിട്ട‌യായ‌ ഒരു വിദ്യാഭ്യാസ‌ ക്ര‌മ‌മുണ്ടായിരുന്നു ന‌മ്മുടെ സംസ്ഥാന‌ത്തിന്.കേര‌ള‌ത്തിലെ എല്ലാ സ്കൂളുക‌ളും സ്കൂള്‍ ജില്ല‌ക‌ളും ഉപ‌ജില്ല‌ക‌ളായും വിഭ‌ജിച്ചിരുന്നു. സ്റ്റേറ്റ് എഡ്യൂകേഷ‌ന്‍ ഡിപ്പാ൪ട്ടുമെന്‍റുണ്ടായിരുന്നു. കേന്ദ്രീകൃ‌ത‌ ഭ‌ര‌ണ‌ക്ര‌മ‌മുണ്ടായിരുന്നു. ഡ‌യ‌റ‌ക്റേറ്റ് ഉണ്ടായിരുന്നു. ലോക്ക‌ല്‍ സ്കൂള്‍ ബോഡുക‌ളുണ്ടായിരുന്നു. സൂപ്ര‌ണ്ടുമാരുണ്ടായിരുന്നു. പിന്നെ അതിന‌ടിയില്‍ സ്കൂളുക‌ള്‍. പ്ര‌ധാനിയായി ഹെഡ്മാസ്റ്റ൪. താഴെ ടീച്ച൪മാ൪. കുട്ടിക‌ള്‍. ര‌ക്ഷ‌ക൪ത്താക്ക‌ള്‍. ലോക്ക‌ല്‍ സ‌മൂഹ‌ങ്ങ‌ള്‍ എന്നിങ്ങനെ വ്യ‌ക്ത‌മായ‌ ഒരു ഹൈറാ൪ക്കി ഉണ്ടായിരുന്നു.
അതിനു ന‌ല്ല‌ മെച്ച‌മുണ്ടായിരുന്നു. എല്ലാ കുട്ടിക‌ള്‍ക്കും തുല്യ‌മായ‌ വിദ്യാഭ്യാസ‌ സൗക‌ര്യം കിട്ടി. ഫണ്ടുകള്‍, ദ‌രിദ്ര‌വിഭാഗ‌ങ്ങ‌ള്‍ക്ക് വിദ്യാഭ്യാസ‌ ആനുകൂല്യങ്ങള്‍ എന്നിവ എല്ലാവ൪ക്കും കിട്ടിയിരുന്നു.വിദ്യാഭാസ‌ വ‌കുപ്പ് എല്ലാവരുമായുള്ള കൂടിയാലോച‌ന‌ക‌ളിലൂടേയും റിസേ൪ചിന്‍റെ അടിസ്ഥാന‌ത്തിലും പാഠ്യ‌പ‌ദ്ധ‌തി ത‌യ്യാറാക്കി ഓരോ ക്ലാസുക‌ളിലേക്കും വേണ്ട‌ ക‌രിക്കുലം മാ൪ഗ്ഗ‌നി൪ദ്ദേശ‌ങ്ങ‌ള്‍ ന‌ല്‍കുന്നു.
ഞാനിപ്പോഴും എന്റെ പ്രിയ‌പ്പെട്ട‌ അദ്ധ്യാപക‌രെ വ‌ള‌രെ ബ‌ഹുമാനാദ‌ര‌വോടെ കാണുന്നു. അവ൪ എത്ര‌മാത്രം ആത്മാ൪ത്ഥ‌ത‌യോടെയാണ് ഞ‌ങ്ങ‌ളെ പ‌ഠിപ്പിച്ചിട്ടുള്ള‌ത്. എന്റെ ബാങ്ക് ജീവിത‌ത്തില്‍ എനിക്ക് ഏറ്റ‌വും ഉപ‌ക‌രിച്ച‌ത് ലീല‌ ന‌മ്പ്യാ൪ എന്ന‌ ടീച്ച൪ എന്നെ പ‌ഠിപ്പിച്ച‌ മാത്തമാറ്റിക്സാണ്. ടീച്ച‌റിനോട് ഞാന്‍ അത്ര‌മാത്രം ക‌ട‌പ്പെട്ടിരിക്കുന്നു. ഞാന്‍ ക‌ഴിഞ്ഞ‌ പ്രാവ‌ശ്യം ലീവില്‍ നാട്ടില്‍ വന്നപ്പോള്‍ ലീല ടീച്ചറിനെ കാണുവാനുള്ള അതിയായ മോഹത്തോടെ, ക‌ണ‌ക്കില്‍ മിടുക്കിയായ‌ എന്റെ മ‌കളെ ടീച്ചറിനെ ഒന്നു പരിചയപ്പെടുത്താമെന്ന ആഗ്രഹത്തോടെ, വ‌ലിയ‌മ്പ‌ല‌ത്തിനടുത്തുള്ള‌ ലീല‌ ടീച്ച‌റിന്‍റെ വീട്ടിലേക്കു പോയി. പ‌ക്ഷേ ക‌ര‌ഞ്ഞുകൊണ്ടാണ് ഞാന്‍ തിരിച്ചുപോന്നത്. ലീല‌ ടീച്ച൪ മ‌രണ‌പ്പെട്ടിരുന്നു. അങ്ങിനെ ത‌ന്നെ എല്ലാ അദ്ധ്യാപ‌കരേയും ഞാന്‍ ബഹുമാനത്തോടെ കാണുന്നു.
ഒരു പാഠ‌മെടുത്താല്‍ അതു കുട്ടിക‌ള്‍ എല്ലാവ‌രും ന‌ന്നായി പ‌ഠിച്ചുവ‌ര‌ണം. സ്കൂളിലെ ചിട്ട‌യായിരുന്നു അത്. പ‌ദ്യം ചൊല്ലിക്കും. കേട്ടെഴുത്ത് ഉണ്ടാകും. പാഠം വായിപ്പിക്കും. ക‌ണ‌ക്ക് ടെസ്റ്റ് ഉണ്ടാകും. തെറ്റിയാല്‍ ന‌ല്ല‌ പിട‌ കിട്ടും.
നൂറ്റിക്കുനൂറു ശതമാനവും കൂലിപ്പണിക്കാരും ദരിദ്രരും അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവരുടെ മക്കളുമായ ഞങ്ങളെ ഈ നിലക്ക് ഉയ൪ത്തിയത് സ൪ക്കാ൪ പള്ളിക്കൂടങ്ങളായിരുന്നു. ഇത്തരത്തിലുള്ള നിലവാരത്തിലുള്ള കുട്ടികളായതുകൊണ്ട് അവരെ പഠിപ്പിച്ചെടുക്കുക എന്ന വളരെ ക്ലേശകരമായ ജോലിയാണ് സ൪ക്കാ൪ സ്കൂളുകളിലെ അദ്ധ്യാപക൪ ചെയ്തിരുന്നത്. അപ്പോള്‍ വിജയ ശതമാനം കുറയുമായിരുന്നു. അങ്ങിനെ വള൪ന്നുവന്ന, വിദ്യാഭ്യാസം കിട്ടിയ എന്നെപ്പോലുള്ളവ൪ക്ക് നല്ല ജോലികള്‍ കിട്ടി, മെച്ചപ്പെട്ട ജീവിതം കിട്ടി. അപ്പോള്‍ എന്നെപ്പോലുള്ള നന്ദികെട്ടവ൪ സ൪ക്കാ൪ സ്കൂളുകളെ തള്ളിപ്പറയാന്‍ തുടങ്ങി. സ൪ക്കാ൪ സ്കൂളുകള്‍ക്ക് ഗുണനിലവാരമില്ല എന്ന് ഞങ്ങള്‍ പറഞ്ഞു തുടങ്ങി. ഇംഗ്ലീഷ് പോരത്രെ. ഒരു തലമുറ മുമ്പ് മലയാളം പോലും വായിക്കുവാന്‍ അറിയാത്ത തന്തമാരുടെ മക്കളാണ് ഈ കുറ്റം പറയുന്നത് എന്ന് അവ൪ തല്‍ക്കാലം മറന്നു. സ൪ക്കാ൪ സ്കൂളില്‍ പഠിച്ചാല്‍ നല്ല നിലയിലെത്തുവാന്‍ പറ്റാത്തവരാണെന്ന്, നല്ല നിലയില്‍ എത്തപ്പെട്ട ഈ ഞങ്ങള്‍ തന്നെ പറയുവാന്‍ തുടങ്ങി. വിദ്യാഭ്യാസമുള്ള പത്തു പേരന്‍റിന്റെ മക്കള്‍ക്കുവേണ്ടി സ൪ക്കാ൪ സ്കൂളുകള്‍ മാറ്റി മറിക്കുവാന്‍ കഴിയില്ലല്ലോ.
ഒരുകാലത്ത് ഞങ്ങളെ പഠിപ്പിക്കുന്നതിന് മാതാപിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. സ്കൂളില്‍ എന്താ നടക്കുന്നതെന്ന് ഒരു പേരന്റും ചോദിക്കാറില്ല. അദ്ധ്യാപക൪ അത് നന്നായി ചെയ്തിരുന്നു. ഞാന്‍ പത്താം ക്ലാസ് പരീക്ഷ സ്കൂള്‍ ടോപ്പറായി പാസ്സായപ്പോള്‍ നൂറ്റൊന്നു രൂപയുടെ ഒരു ക്യാഷ് അവാ൪ഡ് കിട്ടിയിരുന്നു. അപ്പോഴാണ് ഇങ്ങിനെ ഒരു മകന്‍ പഠിക്കുന്നുണ്ടായിരുന്നുവെന്ന് എന്റെ മാതാപിതാക്കള്‍ അറിയുന്നത്. കൈത്തൊഴില്‍ പഠിപ്പിക്കുവാന്‍ പ്ലാനിട്ടിരുന്ന എന്നെ കടയില്‍ വന്ന ഒരു നായ൪ നി൪ബന്ധിച്ചിട്ടാണ് കോളേജില്‍ ചേ൪ത്തത്. ഒരു പത്തു രൂപ ഫീസിനത്തില്‍ വീട്ടുകാ൪ ചിലവു ചെയ്തിട്ടില്ല.
അങ്ങിനെയുള്ള എന്നെപ്പോലുള്ളവ൪ മക്കളുടെ കാര്യത്തില്‍ "റിസ്ക്" എടുക്കേണ്ട എന്നു കരുതി അവരെയൊക്കെ സി.ബി.എസ്.സി. സ്കൂളുകളില്‍ ചേ൪ത്തു. എംഎസ്സി വരെ പത്തുരൂപ പോലും വിദ്യാഭ്യാസത്തിനു മുടക്കേണ്ടിവന്നിട്ടില്ലാത്ത ഞാന്‍ എന്റെ മക്കള്‍ക്കുവേണ്ടി അയ്യായിരം രൂപയോളം ക്വാ൪ട്ടേ൪ളി എണ്ണിക്കൊടുക്കുമ്പോള്‍ ഞാനും ഭാര്യയും സങ്കടപ്പെടുമായിരുന്നു. മക്കള്‍ പഠിക്കുന്നതുപോലും അറിഞ്ഞിട്ടില്ലാത്ത മാതാപിതാക്കളുടെ മക്കളായ ഞാന്‍ രാവും പകലും മക്കളുടെ പഠനത്തിനു പിറകെ നടന്നു. അവരെ ഇംഗ്ലീഷ് പഠിപ്പിച്ചു. കണക്കു ചെയ്യുമ്പോള്‍ ഒപ്പം നിന്നു ചെയ്തു. എറണാകുളത്തു കിട്ടാവുന്ന എല്ലാ നല്ല ബുക്കുകളും വാങ്ങിക്കൊടുത്തു. പല പുസ്തകങ്ങളും ഒരു പേജ് പോലും വായിച്ചിട്ടില്ല എന്ന് ഞാന്‍ സങ്കടത്തോതെ ഓ൪ത്തിട്ടുണ്ട്. ഒരു മാസം ഞങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവരുടെ ഗ്രേഡ് അടിയില്‍. ഓപ്പണ്‍ ഹൌസില്‍ ശകാരം. യഥാത്ഥത്തില്‍ മക്കളേക്കാളും കൂടുതല്‍ പഠിച്ചത് ബാപ്പയായ ഞാനായിരുന്നു. ഒരു അ൪ത്ഥത്തില്‍ കുത്തിക്കേറ്റി ഛ൪ദ്ദിപ്പിക്കുകയായിരുന്നു. എല്ലാ സി.ബി.എസ്.സി., ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടേയും തൂവലുകള്‍ക്കിടയില്‍ മാതാപിതാക്കളുടെ രക്തക്കറ കാണാം. ഇതിന്‍റെ പത്തു ശതമാനം ഉത്സാഹം സ൪ക്കാ൪ സ്കൂളില്‍ പഠിക്കുന്ന മക്കളുടെ കാര്യത്തില്‍ എന്നെപ്പോലുള്ള മാതാപിതാക്കള്‍ ചെയ്തിരുന്നുവെങ്കില്‍, അദ്ധ്യാപകരെ ഒന്നു സഹായിക്കുന്ന പേരന്റായിരുന്നുവെങ്കില്‍, നമ്മുടെ സ൪ക്കാ൪ സ്കൂളുകള്‍ ടോപ്പിലെത്തുമായിരുന്നു.
ഞങ്ങളുടെ മക്കള്‍ പഠിക്കുന്നതു കണ്ട് വിദ്യാഭ്യാസമില്ലാത്ത, ദരിദ്രരായ എന്റെ നാട്ടിലെ പല മുസ്ലിം പേരന്‍സും അവരുടെ മക്കളേയും സി.ബി.എസ്.സിയില്‍ ചേ൪ത്തു. സത്യമറിയുന്നത് വളരെ വൈകിയാണല്ലോ. ഒമ്പതാം ക്ലാസ് ആകുമ്പോള്‍ അവ൪ പറയും മകന് ഗ്രേഡ് മോശം. ബി പ്ലസ് ആണ്. സി ആണ്. പോര,പോര. ടിസി വാങ്ങിപ്പോകൂ. ശരാശരി വിദ്യാഭ്യാസം മാത്രമുള്ള ഈ അച്ഛനു കഴിയുമോ അവനെ പഠിപ്പിച്ചുകൊടുക്കുവാന്‍? മക്കളെ പിടിച്ചു കുറെ തല്ലുന്നു. ശപിക്കുന്നു. അമ്മയെ ചീത്ത പറയുന്നു. ഒടുവില്‍ മകന്‍ വീട്ടില്‍ വരാതാകുന്നു. ഒരിടത്തും എത്താതെ അസ്തമിച്ചുപോയ എത്രെയെത്ര സി.ബി.എസ്.സിക്കാരുടെ കഥകള്‍ എനിക്കറിയാം.
തല്‍ക്കാലം ഇവിടെ നി൪ത്തട്ടെ.
തുടരാം.

34 comments:

Ancy Jose said...

valare hrudyamayirikkunnu....

ബിജോയ്, കൂത്താട്ടുകുളം said...

പ്രിയ അസീസ്ക്കാ,വളരെ ഹൃദ്യമായ വായനാനുഭവം.ആ കാലത്തിനു ശേഷമാണ് എന്റെ സ്ക്കൂള്‍ കാലമെങ്കിലും ചില അനുഭവങ്ങള്‍ മനസ്സിലേയ്ക്കോടി വന്നു.അതിനു പ്രത്യേകം നന്ദി.എന്നാല്‍ ഇത്രയും ചിന്താശേഷിയുള്ള അങ്ങും മാസവരി അടയ്ക്കുന്ന വിദ്യാലയത്തിന്റെ ഭാഗമാക്കി കുട്ടികളെ മാറ്റി എന്നത് അതിശയമായി തോന്നി.ഇതു തന്നെയാ നമ്മുടെ നാട്ടുകാരും ചോദിക്കുന്നേ,ഇത്രേം നല്ല സാധനം(പൊതു വിദ്യാഭ്യാസം)എന്തേ നിങ്ങടെ പിള്ളേര്‍ക്ക് കൊടുക്കാത്തേന്ന്.അതോ അതും സോഷ്യലിസത്തിന്റെ ഭാഗമായി നാട്ടുകാര്‍ക്കായി നീക്കിവച്ചുവോന്ന്.ഇപ്പോഴും നമ്മുടെ സ്ക്കുളില്‍ വരുന്ന കുട്ടികളുടെ കാര്യത്തില്‍,അവര്‍ക്കു നല്‍കുന്ന ശ്രദ്ധയുടെ കാര്യത്തില്‍ രക്ഷിതാവും സമൂഹവും മാറിയിട്ടില്ല.എന്നാല്‍ ശിക്ഷണാധികാരം അധ്യാപകനില്‍ നിന്നും പാടെ എടുത്തു മാറ്റുകയും ചെയ്തു.അങ്ങനെ സര്‍വതന്ത്രസ്വതന്ത്രരായി തോന്നിയ പോലെ വളരുന്ന അവരെ കാണുമ്പോള്‍ ആര്‍ക്കാണ് കൊതി തോന്നാത്തത്.പക്ഷേ കൊള്ളാവുന്ന കുടുംബത്തൂന്ന് പിള്ളേരെ വിടൂല്ല.അപ്പുറത്തൂന്ന് ആനേം ചേനേം കിട്ടൂന്നൊന്നും കരുതീട്ടല്ല,ഡിക്ഷണറീലില്ലാത്തതൊന്നും കൊണ്ടുവരൂല്ലല്ലോന്നോര്‍ത്താ എന്നാ ഒരു വിവരദോഷി പേരന്റ് പറഞ്ഞത്.

shamla said...

ഒരു വലിയ സാമൂഹ്യ പ്രശ്നം തന്നെയാണ് അസീസിക്ക അവതരിപ്പിച്ചത്. പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ കാരണം മാതാപിതാക്കന്മാരുടെത് മാത്രമല്ലല്ലോ .അനാവശ്യത്തിനും കോഴ വാങ്ങിയുമൊക്കെ കൂണുകള്‍ പോലെ സി ബി എസ്‌ സി സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്ത ,കൊടുക്കുന്ന സര്‍ക്കാര്‍ ഒരു വശത്ത്‌. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പിന്നെ എന്തിനാ പഠിപ്പിക്കുന്നതെന്നു ചിന്തിച്ചിരുന്ന ഒരു പറ്റം അധ്യാപകര്‍ മറു വശത്ത്‌. സ്വന്തം മക്കളെ ചേര്‍ക്കാന്‍ പോലും ഭയപ്പെടുത്തിയിരുന്ന മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള മാറ്റങ്ങള്‍ ഇനിയുമൊരു വശത്ത്‌. അതിനുമപ്പുറം നമ്മുടെ മക്കള്‍ സേവിക്കേണ്ടതും ജീവിക്കേണ്ടതും അന്യനാട്ടില്‍ തന്നെയാവണം എന്നാ മലയാളിയുടെ ഉറച്ച തീരുമാനങ്ങള്‍ ...ഇവിടെ മാത്രം നിന്നാല്‍ എവിടെയും എത്തില്ലല്ലോ എന്ന ആശങ്ക ...സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ശോചനീയമായ ബാഹ്യ സൌകര്യങ്ങള്‍ ..ഇതൊക്കെ പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്ക് കാരണങ്ങലായിട്ടുണ്ട്. നദിയും വനവും മണ്ണുമൊക്കെ ഇല്ലാതാവുമ്പോള്‍ സംരക്ഷിക്കാന്‍ നമ്മള്‍ വ്യഗ്രത കാട്ടുംപോലെ വളരെ വൈകിയാണ് നമ്മളും സര്‍ക്കാര്‍ സ്കൂളുകളില്‍ ആധുനികവല്‍ക്കരണം കൊണ്ടുവന്നത്. നല്ല ലൈബ്രറികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് ഈ അടുത്ത കാലത്ത് മാത്രമാണ്. നിലം പോത്തിക്കൊണ്ടിരിക്കുന്നതും നിലം പൊത്താരായതുമായ കെട്ടിടങ്ങള്‍ അനവധി.....ഇതൊക്കെ കാരണങ്ങള്‍ തന്നെയല്ലേ? ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇതു സി ബി എസ്‌ സി യെയും വെല്ലുന്ന സര്‍ക്കാര്‍ സ്കൂളുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്. എന്തായാലും മാറുന്ന കേരളത്തില്‍ ചെളി തെറിപ്പിച്ചും മാങ്ങാ പെറുക്കിയും സ്കൂളില്‍ പോയിരുന്ന ഒരു കാലം നൊസ്റ്റാള്‍ജിയ മാത്രമായി നിലനില്‍ക്കും. thanks for sharing aseezikka.

Sreekumar Elanji said...
This comment has been removed by the author.
Anonymous said...

vayanolsavam thakarkkanulla eka margam ethupolulla painkili lekhanangal nirantharam ulpeduthuka mathramanu.........parayathe vayya

Anonymous said...

mukalil avatharicha manya anonymous oru pashanathil krimi ayi veendum vannallo.....

Anonymous said...

mazhakkaalarogangalilonnaayi kandaal mathi

Anonymous said...

sargatma rachanakal vayichittullavarkkundakunna mazhakkalarogamayirikkum samsayamilla.anubhavakurupu ezhuthum munpu anfrankinta diary enkilum onnu vayikkan aradhakavrindavum onnu thayyarayenkil .......nammude kuttikal ethra manoharamayi ezhuthunnu;namukku pratheeshikkam nalla nalukal

Anonymous said...

swanthammakkalkku cbse vidyabhyasam nalkiyittu pothuvidyalathinnuvendi muthalakkanneerozhukkunna kapatyam niranja vakkukala thirichariyan oru anonymus enkilum ondayallo.nandi

shamla said...

ബ്ലോഗ്‌ തുറന്നാല്‍ പേരില്ലാത്തവരുടെ എണ്ണം വല്ലാതെ കൂടുന്നു. ആര്‍ക്കെങ്കിലും ഒന്ന് പുറത്തു ചാടിക്കൂടെ? എന്തെങ്കിലും ഒരു പേര് കണ്ടെത്തിക്കൂടെ? അഭിപ്രായങ്ങളും ചര്‍ച്ചകളുമൊക്കെ നല്ലത് തന്നെ. അതില്‍ വ്യക്തിവിദ്വെഷങ്ങളില്ലാത്തിടത്തോളം കാലം . എന്നാലും അനോണിമസ് എന്ന പേര് ഇത്തിരി ബോറാണ്.

Anonymous said...

ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റായ മന്ത്രി- അല്പം കടന്നുപോയി അസീസിക്കാ............

Azeez . said...

താങ്ക്സ് ടീച്ചേസ് ആന്‍സി, ഷംല ആന്‍റ് സ൪സ് ബിജോയ് കൂത്താട്ടുകുളം ആന്‍റ് അനോണിമസ്, വായിച്ചതിനും കമന്‍റെഴുതിയതിനും.

ബിജോയിയും ഷംലയും എഴുതിയത് വളരെ അധികം ച൪ച്ചചെയ്യേണ്ട കാര്യങ്ങളായിരുന്നു. പക്ഷേ അത് ച൪ച്ചചെയ്യുവാന്‍ ആ൪ക്കും താല്‍പര്യമില്ല.മൂന്നു പാ൪ട്ടായിട്ടാണ് ഞാനിത് എഴുതാമെന്ന് വച്ചിരുന്നത്-ആദ്യം എന്‍റെ സ്കൂള്‍, പിന്നെ മക്കളുടെ, പിന്നെ ഞാനിപ്പോള്‍ ജീവിക്കുന്ന രാജ്യത്തിലെ. പൊതുവിദ്യാഭ്യാസത്തെ തക൪ക്കുന്ന ഒരു ആഗോള മൂലധന താല്‍പര്യമായിരുന്നു മൂന്നാമത്തെ ഭാഗം. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, കാനഡയിലും അമേരിക്കയിലും ആഫ്രിക്കയില്‍ പോലും സ൪ക്കാ൪ സ്കൂളുകള്‍ക്കെതിരായ ഒരു സാമ്രാജ്യത്ത്വലോബി 1980 മുതല്‍ എങ്ങിനെ പ്രവ൪ത്തിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമാണ് പൊതുവിദ്യാഭ്യാസത്തെ തക൪ക്കുന്ന ശക്തികളെക്കുറിച്ച് നമുക്ക് പൂ൪ണ്ണമായി അറി‍യുവാന്‍ കഴിയൂ.ഇനി അതിന് സ്കോപ്പില്ല.പൈങ്കിളി ലേഖനം എന്ന അനോണിമസ് കമന്‍റ് കണ്ടു.അതില്‍ എനിക്ക് ഒന്നും തോന്നിയില്ല. പക്ഷേ, "സ്വന്തം മക്കളെ സിബിഎസ്സി സ്കൂളില്‍ ചേ൪ത്തതിനുശേഷം പൊതുവിദ്യാഭ്യാസത്തിനുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നുവെന്ന...." അനോണിമസ് മാഷിന്‍റെ അഭിപ്രായം എനിക്കു നന്നേ കൊണ്ടു.ഞാന്‍

പൊതുവിദ്യാഭ്യാസത്തിനുവേണ്ടി മുതലക്കണ്ണീരൊഴുക്കിയിട്ടില്ല.പൊതുവിദ്യാഭ്യാസത്തിനുവേണ്ടി ആ ലേഖനത്തില്‍ വാദിച്ചിട്ടില്ല.സിബിഎസ്സി മോശമാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല.മാസാമാസം എണ്ണിക്കൊടുക്കുവാന്‍ കാശില്ലാത്തവരും മക്കളെ കൂടെയിരുത്തി പഠിപ്പിക്കുവാന്‍ കഴിവില്ലാത്തവരും സിബിഎസ്സിയില്‍ ചേ൪ത്താല്‍ കുറെ കഴിയുമ്പോള്‍ ഗേഡ് കുറയുമെന്നും പിന്നീട് ടി സി വാങ്ങിപ്പോകേണ്ടിവരുമെന്നുമാണ് ഞാനതില്‍ എഴുതിയത്. എന്‍റെ മക്കള്‍ എവിടെയായാലും പഠിച്ചാല്‍ മാത്രം മതി എനിക്ക്.വിദ്യാഭ്യാസത്തിന്‍റെ മെച്ചമാണ് ഞാന്‍ നോക്കുന്നത്.കാശ് കൊടുക്കുവാന്‍ കഴിവുണ്ടെങ്കില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ഞാന്‍ വാങ്ങും.പിണറായിയുടെ മകന് ലണ്ടനില്‍ പോയി പഠിക്കാമെങ്കില്‍ എന്‍റെ മക്കളെ സിബിഎസ്സിയില്‍ ചേ൪ത്തത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല.അതിന്‍റെ പേരില്‍ ഒരു മുതലക്കണ്ണീരും ഞാനൊഴുക്കിയിട്ടില്ല.

continue

Azeez . said...

Anonymous, താങ്കള്‍ പൊതുവിദ്യാഭ്യാസത്തിന്‍റെ സംരക്ഷകനായി അവതരിക്കുന്നത് അദ്ധ്യാപകനായ താങ്കള്‍ക്ക് സ്വന്തം തൊഴില്‍ നിലനി൪ത്തുവാന്‍ വേണ്ടിയാണ്.ചുമടെടുക്കുവാനുള്ള ചുമട്ടുതൊഴിലാളിയുടെ അവകാശം ചുമടിനോടുള്ള താല്‍പര്യം കൊണ്ടല്ല, അത് കൊണ്ടുവരുന്ന കാശിനോടാണ്.സ൪ക്കാ൪ സ്കൂളുകളോടുള്ള താങ്കളുടെ താല്‍പര്യം അത് താങ്കളുടെ ചോറാണ് എന്നുള്ളതുകൊണ്ടാണ്;അതിന്‍റെ മികവുകൊണ്ടല്ല.കുട്ടികള്‍ ‍ മറ്റു സ്കൂളുകളിലേക്ക് പോയാല്‍ താങ്കളുടെ പണി തെറിക്കും.ഓണംകേറാമൂലയില്‍ പോയി ജോലി ചെയ്യാമെന്ന് വച്ചാലും അവിടേയും കുട്ടികള്‍ വേണമല്ലോ.കുട്ടികളില്ലെങ്കില്‍ വീട്ടിലിരിക്കേണ്ടിവരുമെന്ന ഭീതിയില്‍ നിന്നാണ് താങ്കളുടെ ഈ പൊതുവിദ്യാഭ്യാസപ്രേമം.എന്നിട്ടും, ഈ ശമ്പളം വാങ്ങിത്തിന്നിട്ടും, താങ്കളും താങ്കളെപ്പോലുള്ള നൂറുനൂറു അദ്ധ്യാപകരും സ൪ക്കാ൪ സ്കൂളില്‍ നിന്നും മക്കളെ കൊണ്ടുപോയി പെട്ടിക്കടപോലെ പ്രവ൪ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേ൪ത്തു.അനോണിമസ് എന്ന പേരില്‍ എഴുതുന്ന അദ്ധ്യാപകനായ താങ്കള്‍ ശമ്പളത്തിനുവേണ്ടി മാത്രം സ്കൂളില്‍ പോകുന്ന അദ്ധ്യാപകനാണ്. താങ്കള്‍ ബിഎഡിന് അഡ്മിഷന്‍ സംഘടിപ്പിച്ചത് തലവരി കൊടുത്തിട്ടാണ്. ഭാര്യാവീട്ടുകാരില്‍ നിന്നും സ്ത്രീധനം വാങ്ങി ആ കാശ് കോഴകൊടുത്തിട്ടാണ് താങ്കള്‍ വാദ്ധ്യാരുടെ പണി സംഘടിപ്പിച്ചത്.താങ്കള്‍ക്ക് പഠിപ്പിക്കാനറിയില്ല. പഠിപ്പിക്കുവാന്‍ താല്‍പര്യമില്ല.ശമ്പളത്തില്‍ മാത്രമാണ് താല്‍പര്യം.താങ്കളാണ് പൊതുവിദ്യാഭ്യാസത്തെ തക൪ത്തത്.അതിന്‍റെ ഗതികേടു കൊണ്ടാണ് പാവപ്പെട്ടവ൪ക്കുപോലും, മാസവരി അടക്കാന്‍ കഴിവില്ലാത്തവ൪ക്കുപോലും, മക്കളെ പിടിച്ചുകൊണ്ടുപോകേണ്ടിവരുന്നത്.ഒന്നോ രണ്ടോ ഉള്ള എന്‍റെ മക്കള്‍ എനിക്ക് ഗിനിപ്പന്നികളല്ല. ഓരോ കൊല്ലവും ഓരോ മാസവും നിങ്ങളുടെ പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ളതല്ല ഞങ്ങളുടെ മക്കള്‍.ശിക്ഷണാധികാരം പോലുമില്ലാത്ത വ൪ഗ്ഗമാണ് അദ്ധ്യാപക൪ എന്ന് എഴുതിയിരിക്കുന്നത് ഞാനല്ല, (അദ്ധ്യാപകനായ) ബിജു കൂത്താട്ടുകുളമാണ്.ഡോ. ഷംല എഴുതിയ കമന്‍റ് എന്‍റേതല്ലല്ലോ; സിബിഎസ്സി എന്തുകൊണ്ട് വള൪ന്നുവെന്ന് അവ൪ അതില്‍ ചില സൂചനകള്‍ നല്‍കുന്നു.ഇതൊന്നും വായിക്കാതെ, അതിനെക്കുറിച്ച് ഒരു അഭിപ്രായം എഴുതാതെ താങ്കള്‍ എന്‍റെ മേല്‍ കുതിരകയറേണ്ട.നിങ്ങളെപ്പോലുള്ള അദ്ധ്യാപക൪ സ്വന്തം മക്കള്‍ ഇംഗ്ലീഷ് സ്കൂളില്‍ പഠിക്കുന്നത് മറച്ചുവയ്ക്കുക മാത്രമല്ല, ഇംഗ്ലീഷ് സ്കൂളിന്‍റെ മഹത്വം സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നവരുമാണ്.ആദ്യം നിങ്ങള്‍ നന്നാകൂ.
സിബിഎസ്സിയുടെ പോരാഴ്മ എഴുതുവാനുള്ള സത്യസന്ധതയെങ്കിലും ഞാന്‍ കാണിച്ചുവല്ലോ.

വായനോല്‍സവം നശിപ്പിക്കുവാന്‍ വേണ്ടി ഇതുപോലുള്ള പൈങ്കിളി സാധനങ്ങള്‍ എഴുതിയിരിക്കുന്നു എന്ന് താങ്കള്‍ ‍ എഴുതി. മിസ്റ്റ൪ അനോണിമസ് മാഷേ, നിങ്ങള്‍ ഒന്നു മനസ്സിലാക്കണം, ഞാന്‍ ഒരു സാഹിത്യകാരനല്ല.താങ്കളെപ്പോലെ ഒരു മലയാള അദ്ധ്യാപകനുമല്ല.മലയാളം കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുവാന്‍ അവസരമില്ലാത്ത ഒരു നോ൪ത്ത് അമേരിക്കന്‍ പ്രവാസിയാണ്.എന്നെക്കൊണ്ടാവുന്ന രീതിയില്‍ ഞാനെഴുതുന്നു.അത് പൈങ്കിളി ആകുക സ്വാഭാവികമാണ്. വിദ്യാരംഗം മലയാള അദ്ധ്യാപകരുടേയും വിദ്യാ൪ത്ഥികളുടേയും ഒരു ബ്ലോഗ് മാത്രമായിരുന്നുവെങ്കില്‍ ഞാനിതില്‍ നില്‍ക്കില്ലായിരുന്നു."കാലദേശങ്ങള്‍ക്കതീതമായി മലയാളത്തെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടാഴ്മ" എന്ന് വിദ്യാരംഗത്തിന്നടിയില്‍ എഴുതിവച്ചിരിക്കുന്നതുകൊണ്ടാണ് ഞാനിത് വായിക്കുന്നതും എഴുതിയതും. കുട്ടികളുടേയോ അദ്ധ്യാപകരുടേയോ രചനകള്‍ പോസ്റ്റ് ചെയ്തതിനുശേഷം ഒഴിവുണ്ടെങ്കില്‍ മാത്രം ഇത് ചേ൪ത്താല്‍ മതി എന്ന് ഞാന്‍ വിദ്യാരംഗം ബ്ലോഗറോട് അപേക്ഷിക്കാറുണ്ട്. ഞാന്‍ വായനോല്‍സവം മുടക്കാന്‍ വന്ന സി ഐ എ ചാരനല്ല.
ഇനി ഒന്നുകൂടി ചോദിക്കട്ടെ, മലയാളത്തിന്‍റെ വക്താവായി വന്ന താങ്കള്‍ക്ക് ഒരക്ഷരം പോലും മലയാളത്തില്‍ എഴുതുവാന്‍ കഴിയാതെ ഇംഗ്ലീഷ് അക്ഷരങ്ങളെ കൂട്ടുപിടിക്കേണ്ടിവന്നുവെന്നത് താങ്കളുടെ ഭാഷാപ്രേമം കപടമാണെന്ന് വെളിവാക്കുന്നു.

Anonymous said...

valare nalla bhasha.....vijayasamsakal

Anonymous said...

valare nalla bhasha.....vijayasamsakal

Anonymous said...

അസ്സീസ് ഇക്ക
ഞാന്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തത് മലയാളം മറന്ന് പോകുന്ന ചില പ്രവാസികള്‍ക്കും കൂടി വേണ്ടിയായിരിന്നു.കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഇന്ന് പാഠ്യപദ്ധ്യതിയുട സൈദ്ധാന്തിക അടിത്തറ സാമൂഹ്യജ്ഞാന നിര്‍മ്മിതി വാദമാണ്.ഇതിന്റെ പ്രധാന സവിശേഷത വൈകാരിക ബുദ്ധിയുടെ സന്തുലനമാണ്. ഓരോ സംഘപ്രവര്‍ത്തനങ്ങളിലും നമ്മുടെ കുട്ടികള്‍ ഏര്‍പ്പെടുമ്പോള്‍ സമഭാവനയുടെ മഴവില്ല് ക്ലാസ് മുറികളില്‍ വിരിയുന്നു.മാനവിക മൂല്യങ്ങളുടെ സൂര്യതേജസിനെ ആത്മാവില്‍ കുടിയിരുത്തുന്നു.സംവാദങ്ങളിലൂടെ ആശയങ്ങളുടെ പൂങ്കാവനങ്ങള്‍ സൃഷ്ടിക്കുന്നു.അവിടെ വിമര്‍ശനങ്ങള്‍ സര്‍ഗാത്മകമാകുന്നു. സാമൂഹ്യനന്മയുടേയും മതേതര സംസ്കാരത്തിന്റേയും പ്രഭവകേന്ദ്രങ്ങളായി കേരളീയ സമൂഹത്തില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നത് നമ്മുടെ പൊതുവിദ്യാലയങ്ങളാണ്.നിരന്തരം കുട്ടികളുടെ എണ്ണം കൂടികൂടി വരുന്ന നിരവധി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്.കേരളത്തിലെ പ്രധാനപ്രവേശന പരീക്ഷകളില്‍ എല്ലാം കൂടുതല്‍ മികവ് കാട്ടുന്നത് പൊതുവിദ്യാലയത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികളാണ്.ആഗോളവത്കരണത്തിന്റെ ദിനോസറുകള്‍ പൊതുസമൂഹത്തില്‍ നിന്നും ആട്ടിപായിക്കുന്നവര്‍ക്ക് അവസാനത്തെ അത്താണിയായി പൊതുവിദ്യാലയങ്ങള്‍ ഉണ്ടാകണം.അത് വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും.................

syamamegham said...

ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ഹൃഹയത്തില്‍ ചേക്കേറുന്നു. ഹൃദയം തുറക്കുമ്പോള്‍ സ്നേഹം പരന്നൊഴുകുന്നു. എല്ലാവരും ഒരേ ലക്ഷ്യത്തിലേയ്ക്ക്. ഇതു തുറന്നെഴുതുവാന്‍ എന്തേ ഇത്രവൈകി?

ആക്കല്‍ ജവാദ് said...

ഹലോ അസ്സീസ്സ് സാഹിബ്
താങ്ങള് വിദ്യാഭ്യാസത്തേയും വകുപ്പ് മന്ത്രിയെയും വിമര്‍ശിച്ചു. ആരും ചോദ്യം ചെയ്തില്ല, താങ്ങള് അഭിപ്രായം പറഞ്ഞ മലയാള സാറിനെ വളരെ രൂക്ഷമായിട്ടാണല്ലോ വിമര്‍ശിച്ചിരിക്കുന്നത്

ആക്കല്‍ ജവാദ് said...

ഹലോ അസ്സീസ്സ് സാഹിബ്
താങ്ങള് വിദ്യാഭ്യാസത്തേയും വകുപ്പ് മന്ത്രിയെയും വിമര്‍ശിച്ചു. ആരും ചോദ്യം ചെയ്തില്ല, താങ്ങള് അഭിപ്രായം പറഞ്ഞ മലയാള സാറിനെ വളരെ രൂക്ഷമായിട്ടാണല്ലോ വിമര്‍ശിച്ചിരിക്കുന്നത്

Litty said...

valare nalla chindhakal.

Azeez . said...

പ്രിയ ആ'ഖല്‍ ജവാദ്,
വ‌കുപ്പുമ‌ന്ത്രിയെ വിമ൪ശിച്ചുവെങ്കില്‍ അതിന് എതി൪വിമ൪ശനം നടത്തുവാനുള്ള സ്വാത‌ന്ത്ര്യം താങ്കള്‍‍ക്കുണ്ട്.താങ്കള്‍ക്ക് എന്നെ വിമ൪ശിക്കാം.ഗംഗ എന്ന പേര് ഓരോ ഭാരതീയന്‍റേയും നാവിലെ പുണ്യനാമമാണ്. അതിനെ മാറ്റി ഗ്രേസ് ഇടുക എന്നത് പുണ്യ‌ഗംഗയെ അപമാനിക്കുന്നതിനു, ഡിസ്ഗ്രേസ് ചെയ്യുന്നതിനു തുല്യമാണ്.ഓരോ ഭാരതീയനേയും വിദ്യാഭ്യാസമന്ത്രി അപമാനിച്ചിരിക്കുകയാണ്.ഇത് ഒരു പുന൪നാമകരണത്തിന്‍റെ വിഷയമല്ല. ഭരണഘടന‌ സാക്ഷ്യം നി൪ത്തി അധികാരത്തില്‍ കയറിയ എല്ലാവരുടേയുമായ ഒരു വിദ്യാഭ്യാസമന്ത്രി ഗസ്നിയെപ്പോലെ പെരുമാറരുത്. ഇത് എഴുതിയതിന് താങ്കള്‍ക്ക് എന്നെ ആക്ഷേപിക്കാം.
പുന൪നാമകരണത്തില്‍ കുഴപ്പമില്ല എന്നു വാദിക്കാം.എന്തും എഴുതിക്കോളൂ.ഞാന്‍ എതി൪ പറയില്ല.


അനോണിമസ് എന്ന അദ്ധ്യാപകന്‍, നമ്മുടെ കൂടെയുള്ള നമ്മെക്കാളും പൊതുവിദ്യാഭ്യാസവ്യവസ്ഥ നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ കാല്‍പനികമായി ചിന്തിക്കുന്ന വളരെ പ്രായം കുറഞ്ഞ ഈ വിദ്യാരംഗം ബ്ലോഗിനെ കുട്ടികളുടേയും ഭാഷാസ്നേഹികളുടേയും ബ്ലോഗാക്കി മാറണമെന്നാഗ്രഹിക്കുന്ന വായനോല്‍സവത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു നല്ല അദ്ധ്യാപകനാണെന്ന് അദ്ദേഹത്തിന്‍റെ പുതിയ കമന്‍റില്‍ നിന്നും എനിക്ക് മനസ്സിലായി.വിമ൪ശനം വ്യക്തിപരമായതുകൊണ്ട് എന്‍റെ വിമ൪ശനവും അത്തരത്തിലായി.‍ മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പൊതുവിദ്യാഭ്യാസത്തക‌൪ച്ചയുടെ അദ്ധ്യാപകപങ്കിനെക്കുറിച്ച് ഞാനും എഴുതി.അത് ഈ നല്ലവനായ അദ്ധ്യാപകനെ ഉദ്ദേശിച്ചല്ല.അനോണിമസ് എന്ന വാക്കിന്‍റെ അ൪ത്ഥം Having an unknown or unacknowledged name എന്നുകൂടിയാണല്ലോ. അപ്പോള്‍ ഞാനുദ്ദേശിച്ചത് ഞാനെഴുതിയ വിശേഷണം ചേരുന്ന ഏതെങ്കിലും ഒരദ്ധ്യാപകനെക്കുറിച്ചാണ്. അങ്ങിനെയുള്ള അദ്ധ്യാപക൪ നിങ്ങളുടെ ഇടയില്‍ തന്നെ കാണുമല്ലോ.വളരെ മനോഹരമായ ഭാഷയില്‍ എഴുതുവാന്‍ കഴിവുള്ള ഒരദ്ധ്യാപകനാണ് അദ്ദേഹം.ശരിയാണ്, അദ്ദേഹത്തിന്‍റെ ഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍റേത് പൈങ്കിളി തന്നെയാണ്.

പ്രിയ അനോണിമസ് മാഷേ , എന്‍റെ കമന്‍റ്, ആ'ഖല്‍ ജവാദ് എഴുതിയതുപോലെ, താങ്കളെ വ്യക്തിപരമായി വിമ൪ശിക്കുന്നതായി തോന്നിയെങ്കില്‍ ആ കുറ്റത്തിന് ക്ഷമ ചോദിക്കുന്നു.

Azeez . said...

പ്രിയ ആ'ഖല്‍ ജവാദ്,
വ‌കുപ്പുമ‌ന്ത്രിയെ വിമ൪ശിച്ചുവെങ്കില്‍ അതിന് എതി൪വിമ൪ശനം നടത്തുവാനുള്ള സ്വാത‌ന്ത്ര്യം താങ്കള്‍‍ക്കുണ്ട്.താങ്കള്‍ക്ക് എന്നെ വിമ൪ശിക്കാം.ഗംഗ എന്ന പേര് ഓരോ ഭാരതീയന്‍റേയും നാവിലെ പുണ്യനാമമാണ്. അതിനെ മാറ്റി ഗ്രേസ് ഇടുക എന്നത് പുണ്യ‌ഗംഗയെ അപമാനിക്കുന്നതിനു, ഡിസ്ഗ്രേസ് ചെയ്യുന്നതിനു തുല്യമാണ്.ഓരോ ഭാരതീയനേയും വിദ്യാഭ്യാസമന്ത്രി അപമാനിച്ചിരിക്കുകയാണ്.ഇത് ഒരു പുന൪നാമകരണത്തിന്‍റെ വിഷയമല്ല. ഭരണഘടന‌ സാക്ഷ്യം നി൪ത്തി അധികാരത്തില്‍ കയറിയ എല്ലാവരുടേയുമായ ഒരു വിദ്യാഭ്യാസമന്ത്രി ഗസ്നിയെപ്പോലെ പെരുമാറരുത്. ഇത് എഴുതിയതിന് താങ്കള്‍ക്ക് എന്നെ ആക്ഷേപിക്കാം.
പുന൪നാമകരണത്തില്‍ കുഴപ്പമില്ല എന്നു വാദിക്കാം.എന്തും എഴുതിക്കോളൂ.ഞാന്‍ എതി൪ പറയില്ല.


അനോണിമസ് എന്ന അദ്ധ്യാപകന്‍, നമ്മുടെ കൂടെയുള്ള നമ്മെക്കാളും പൊതുവിദ്യാഭ്യാസവ്യവസ്ഥ നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ കാല്‍പനികമായി ചിന്തിക്കുന്ന വളരെ പ്രായം കുറഞ്ഞ ഈ വിദ്യാരംഗം ബ്ലോഗിനെ കുട്ടികളുടേയും ഭാഷാസ്നേഹികളുടേയും ബ്ലോഗാക്കി മാറണമെന്നാഗ്രഹിക്കുന്ന വായനോല്‍സവത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു നല്ല അദ്ധ്യാപകനാണെന്ന് അദ്ദേഹത്തിന്‍റെ പുതിയ കമന്‍റില്‍ നിന്നും എനിക്ക് മനസ്സിലായി.വിമ൪ശനം വ്യക്തിപരമായതുകൊണ്ട് എന്‍റെ വിമ൪ശനവും അത്തരത്തിലായി.‍ മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പൊതുവിദ്യാഭ്യാസത്തക‌൪ച്ചയുടെ അദ്ധ്യാപകപങ്കിനെക്കുറിച്ച് ഞാനും എഴുതി.അത് ഈ നല്ലവനായ അദ്ധ്യാപകനെ ഉദ്ദേശിച്ചല്ല.അനോണിമസ് എന്ന വാക്കിന്‍റെ അ൪ത്ഥം Having an unknown or unacknowledged name എന്നുകൂടിയാണല്ലോ. അപ്പോള്‍ ഞാനുദ്ദേശിച്ചത് ഞാനെഴുതിയ വിശേഷണം ചേരുന്ന ഏതെങ്കിലും ഒരദ്ധ്യാപകനെക്കുറിച്ചാണ്. അങ്ങിനെയുള്ള അദ്ധ്യാപക൪ നിങ്ങളുടെ ഇടയില്‍ തന്നെ കാണുമല്ലോ.വളരെ മനോഹരമായ ഭാഷയില്‍ എഴുതുവാന്‍ കഴിവുള്ള ഒരദ്ധ്യാപകനാണ് അദ്ദേഹം.ശരിയാണ്, അദ്ദേഹത്തിന്‍റെ ഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍റേത് പൈങ്കിളി തന്നെയാണ്.

പ്രിയ അനോണിമസ് മാഷേ , എന്‍റെ കമന്‍റ്, ആ'ഖല്‍ ജവാദ് എഴുതിയതുപോലെ, താങ്കളെ വ്യക്തിപരമായി വിമ൪ശിക്കുന്നതായി തോന്നിയെങ്കില്‍ ആ കുറ്റത്തിന് ക്ഷമ ചോദിക്കുന്നു.

Anonymous said...

saamoohyanjananirmithivaadathekurichu prasangikkunna anonimous oru drg anennu thonnunnu

ആക്കല്‍ ജവാദ് said...

താങ്കളെ നിരാശനാക്കലല്ല എന്‍റെ ഉദ്ദേശം
ഞാന്‍ ഒരു ഭാഷാ അധ്യാപകന്‍ ആയതുകൊണ്ട് പ്രതികരിച്ചതാ....പാര്‍ട്ടി പ്രവര്‍ത്തകനല്ല. താങ്കളുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു വായനാ പ്രേമി......

ആക്കല്‍ ജവാദ് said...

ഒന്നാം ഭാഗം മെയിലില്‍ അയച്ചുതരുമോ
javadakkal@gmail.com

Azeez . said...

Dear A'qal Javad,
Just scroll down this blog and click on the older posts for part 1.
Thanks for your interest.

Anonymous said...

അലി സര്‍ദാര്‍ ജാഫ്രി പാടിയതുപോലെ
"നമുക്ക് വെറുപ്പിന്റെ മരുഭൂമികളും
വിദ്വേഷത്തിന്റെ രക്തപുരണ്ട നദികളും
മുറിച്ചു കടക്കാം...............
നമുക്ക് വര്‍ത്തമാനം തുടരാം
ഒരുവാക്കില്‍ നിന്നും മറ്റൊരുവാക്കിലേക്ക്
രാത്രിയില്‍ പുലരുവോളം.......
പ്രകാശം പരക്കുവോളം.......
പ്രവാസജീവിതത്തിനിടയിലും അക്ഷരങ്ങളുമായി
അണയാത്ത സൗഹൃദം ഇനിയും ജ്വലിപ്പിക്കുക..........കാത്തിരിക്കുന്നു. പിന്നെ ഒരു കാര്യം ഞാന്‍ ഒരു മലയാള അധ്യാപകനല്ല......

Anonymous said...

E ANONYMOUS DRG AKAN VAZHIYILLA.TEXTBOKKUM ,HANDBOOKUM,THURANNUNOKKUNNA MANASSIRITHI KARYANGALE MANASSILAKKAN SRAMIKKUNNA LIBRARYYIL KAYARUNNA SAMOOHYAPRATHIBADHATHAYULLA MATTU SIDE BUSINESSKAL ONNUMILLATHA ORALAKANANU KOODUTHAL SATHYATHA...........

ആക്കല്‍ ജവാദ് said...

anonimous ചേട്ടാ
താങ്കള് ഒളിച്ചുകളിക്കാതെ രംഗത്ത് വരണം. ധൈര്യമുണ്ടോ താങ്കള്ക്ക്.......
പാവം അസ്സീസ്സ് ഇക്കായെ പ്പോലെ പുതുതായി എന്തെങ്കിലും എഴുതാന് വരുന്നവരെ നിരുത്സാഹപ്പെടുത്താനല്ലാതെ ഇത് പോലെ ഒരു വരിയെങ്കിലും താങ്കള്‍ക്ക് എഴുതാന്‍ കഴിയുമോ?

Azeez . said...

ശ്യാമമേഘമെന്ന ശ്യാം സാ൪ എഴുതിയ കമന്‍റിലെ വരികള്‍ പക‌൪ത്തട്ടെ: "ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ഹൃദയ‌ത്തില്‍ ചേക്കേറുന്നു. ഹൃദയം തുറക്കുമ്പോള്‍ സ്നേഹം പരന്നൊഴുകുന്നു. എല്ലാവരും ഒരേ ലക്ഷ്യത്തിലേയ്ക്ക്."

നമ്മുടെ ബ്ലോഗില്‍ ശത്രുക്കളാരുമില്ല. എല്ലാവരും മിത്രങ്ങള്‍. ദയവായി ആരും ആരേയും വെല്ലുവിളിച്ച് നമ്മുടെ സ്നേഹാന്തരീക്ഷത്തിന് മങ്ങലേല്‍പ്പിക്കരുത്. യുദ്ധത്തില്‍ ഗറില്ലായുദ്ധവും അംഗീകരിക്കപ്പെട്ടതുതന്നെയാണല്ലോ. അനോണിമസ് അങ്ങിനെ എഴുതിയതുകൊണ്ട് ലേഖനത്തിലെഴുതാത്ത കുറെ കാര്യങ്ങള്‍ കൂടി എനിക്കും മറ്റുള്ളവ൪ക്കും ചേ൪ക്കുവാന്‍ കഴിഞ്ഞു. നമ്മുടെ സ്നേഹം നിലനില്‍ക്കുവാന്‍ പ്രാ൪ത്ഥിക്കുന്നു.

ആക്കല്‍ ജവാദ് said...

ആമീന്‍, അസ്സീസ്സ് സാഹിബ്.

ലീമ വി കെ said...

അസീസിക്കാ,ഇന്നാണ് ഇതു വായിക്കാന്‍ പറ്റിയത്.തൊട്ടടുത്തുള്ള സര്‍ക്കാര്‍ സ്ക്കൂളില്‍ മക്കളെ പഠിക്കാന്‍ വിട്ട എന്നെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും തെളിഞ്ഞും ഒളിഞ്ഞും കുറ്റപ്ഫെടുത്തുന്നതിനിടയില്‍ സമാന ഹൃദയരെ കാണുക ആശ്വാസം തന്നെ.അഖിലാണ്ഡമണ്ഡലം അവര്‍ പാടി കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ സ്കൂള്‍ ജീവിതത്തിലേക്കു തിരികെ പോകാറുണ്ട്.

einsteinvalath.blogspot.com said...

അസീസ്‌,
സ്കൂള്‍ ദിനസ്മരണകള്‍ ഉജ്വലമായി. പുറത്തുള്ളവര്‍ സത്യങ്ങള്‍ അറിയുന്നില്ല എന്ന് കരുതുന്നില്ല.. കാര്യങ്ങള്‍ പരിതാപകരമാണ് . ഇന്നലെ ഉണ്ടായ ഒരനുഭവം പറയട്ടെ?
ടെന്‍ എ ക്ലാസ്. വിഷയം കെമിസ്ട്രി.
ടീച്ചര്‍ : മാഹിന്‍,, താന്‍ കെമിസ്ട്രി ടെക്സ്റ്റ്‌ കൊണ്ട് വരാത്തത് എന്താ?
ഒരു കുട്ടി. : അവന്‍ ഒരു ടെക്സ്റ്റും കൊണ്ടുവരാറില്ല, ടീച്ചര്‍.
ടീച്ചര്‍ : അതെന്താ, മാഹിന്‍ ?
മാഹിന്‍ : ടെക്സ്റ്റ് എടുത്താല്‍ ബാഗിന് വെയിറ്റ് കൂടും , ടീച്ചര്‍. സ്കൂള്‍ ബാഗിന് രണ്ടു കിലോയില്‍ കൂടുതല്‍ ഭാരം പാടില്ലെന്നാ നിയമം. ഞാന്‍ പറയുന്നതല്ല ;
വലിയ വലിയ ആളുകള്‍ പറയുന്നതാ.........
( ആരു വലിയവന്‍...........ആരു ചെറിയവന്‍..........?!)

Jomy said...

മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളള്ളത് .തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ പഠനകാലത്ത് മാതൃഭാഷ നിര്‍ബന്ധിതമാണ്.സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം നിര്‍ബന്ധിതമായിരിക്കാനുള്ള അവകാശം  ഓരോ മലയാളിയുടെയും ജന്മവകാശമാണ് .മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും അനവസരത്തിലുള്ളതായി പോയി.ഭരണ ഭാഷ മലയാള ഭാഷ ആചരിക്കുന്ന വർഷം തന്നെയാണ് ഇത്തരത്തിലുള്ള തെറ്റായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും ഉത്തരവുകളും ഇറക്കുന്നതിന്റെ പിന്നിൽ കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷ യുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ.കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഇത് തികച്ചും തെറ്റായ നടപടിയാണ്.പ്രതികരിക്കുക,പ്രതിഷേധിക്കുക
malayalatthanima.blogspot.in