എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........
Showing posts with label അനുഭവക്കുറിപ്പ്. Show all posts
Showing posts with label അനുഭവക്കുറിപ്പ്. Show all posts

Oct 15, 2012

എന്റെ സ്ക്കൂള്‍ ദിനങ്ങള്‍ ഭാഗം മൂന്ന് - അസീസ് കെ. എസ്.




War Against Public Schools
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കുത്തകകള്‍ തക൪ത്തതെങ്ങനെ?
-അസീസ് കെ. എസ്.
കാനഡ‌യും അമേരിക്ക‌യും ഉള്‍പ്പെടുന്ന‌ നോ൪ത്ത് അമേരിക്ക‌യിലെ പൊതുവിദ്യാഭ്യാസ‌ത്തെക്കുറിച്ച് നിങ്ങ‌ളോടു പ‌റ‌യുവാന്‍ പ‌ല‌തുമുണ്ട്. എന്തിനുമേതിനും അമേരിക്കയെ നോക്കിയിരിക്കുന്ന, അമേരിക്കന്‍ നയങ്ങള്‍ക്കടിമപ്പെടുന്ന, മന്‍മോഹന്‍ജി ഭരിക്കുന്ന ഇന്ത്യയില്‍ അമേരിക്കയിലെ ഇന്നത്തെ വിദ്യാഭ്യാസം നാളെ നമ്മുടെ വിദ്യാഭ്യാസമായി മാറുമ്പോള്‍, അമേരിക്കയിലെ വിദ്യാഭ്യാസ വ്യവസ്ഥിതി എങ്ങിനെയെന്ന് അവശ്യം നാം അറിഞ്ഞിരിക്കേണ്ട സംഗതിയാണെന്നു തോന്നുന്നു. അമേരിക്കന്‍ പൊതുവിദ്യാഭ്യാസത്തിന് നീണ്ട പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. ആദ്യം അത് അടിമ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. പിന്നീട് കറുത്തവ൪ക്ക് തുല്യമായ അവസരങ്ങള്‍ക്കുവേണ്ടിയുള്ള കലാപമായി, സ്ത്രീവിമോചന സമരങ്ങളായി. നൂറ്റാണ്ടുകള്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് അമേരിക്കയില്‍ സാ൪വ്വത്രികമായ വിദ്യാഭ്യാസം രൂപം കൊണ്ടത്. കറുത്തവനും ഇടതുപക്ഷ ലിബറല്‍ ചിന്താഗതിക്കാരായ വെളുത്തവനും ചേ൪ന്നു നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് സ‌മ൪ത്ഥരായ അദ്ധ്യാപക൪ നല്കുന്ന ഏറ്റവും മികച്ച സൌജന്യമായ പൊതുവിദ്യാഭ്യാസം ഗവണ്മെണ്ടിന്റെ ചുമതലയായി ഭരണഘടനയില്‍ എഴുതിച്ചേ൪ക്കപ്പെട്ടത്. ഓരോ പൌരനും സംസ്ഥാനം നല്കുന്ന മികച്ചതും സൌജന്യവുമായ വിദ്യാഭ്യാസത്തിനവകാശമുണ്ട് പൊതുവിദ്യാഭ്യാസമായിരുന്നു ലോകത്തിലെവിടേയും ജനാധിപത്യസമൂഹങ്ങളുടെ അടിത്തറ. ഇതിന്റെ ഫലമായി അടിസ്ഥാനവ൪ഗ്ഗങ്ങളുടെ ജീവിതം ലോകത്തിലെല്ലായിടത്തും മെച്ചപ്പെട്ടു. കേരളത്തിലും അത്തരം സാമൂഹ്യസമരങ്ങള്‍ നടന്നിട്ടുണ്ട്. ദരിദ്രരായ ലക്ഷക്കണക്കിനു ജനങ്ങള്‍ അവരുടെ ജീവിതം മെച്ച‌പ്പെടുത്തി. കെ ആ൪ നാരായണനേയും എപിജെ കലാമിനേയും പോലുള്ളവ൪ ഇന്ത്യയുടെ ഏറ്റവും ഉയ൪ന്ന സ്ഥാനങ്ങളിലെത്തി.
ഇത് അമേരിക്കയുടെ പഴയ കഥ.ഈ കഥയാണ് കോ൪പറേറ്റ് മുതലാളിത്വത്തിന്റെ ഏജന്റുമാരായ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇപ്പോള്‍ തക൪ത്തുകൊണ്ടിരിക്കുന്നത്. നവകണ്‍സ൪വേറ്റിവ് ആയ റൊണാള്‍ഡ് റീഗന്‍ 1981 ല്‍ തുടങ്ങിവച്ച സ്കൂള്‍ സ്വകാര്യവല്‍ക്കരണം ജോ൪ജ്ജ് ബുഷ് ഒന്നാമനിലൂടെ, ബില്‍ ക്ലിന്റെനിലൂടെ ജോ൪ജ്ജ് ബുഷ് രണ്ടാമനിലൂടെ ഒബാമയിലൂടെ തുടരുകയാണ്. അമേരിക്ക നല്കുന്ന മികച്ച വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി കെനിയയില്‍ നിന്നു വന്ന ബറാക് ഹുസൈന്‍ ഒബാമ ഒന്നാമന്റെ മകനായ ഈ ബറാക് ഹുസൈന്‍ ഒബാമ രണ്ടാമന്‍ പൊതുവിദ്യാഭ്യാസത്തെ തക൪ക്കുന്നതിന് കോ൪പറേറ്റിസത്തിന്റെ ചട്ടുകമാകുന്നുവെന്നത് ചരിത്രത്തിന്റെ വിചിത്രമായ ഗതി.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപക൪
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗ്ഗമേതാണെന്നു ചോദിച്ചാല്‍ ധ്രുവത്തിനടുത്തു താമസിക്കുന്ന എനിക്കത് പോളാ൪ കരടികളാകും. നിങ്ങള്‍ക്കോ? സിംഹവാലന്‍ ആകും. പക്ഷേ ഇവിടെ വംശനാശം തുടങ്ങിക്കഴിഞ്ഞതും അവിടെ അധികം വൈകാതെ സംഭവിക്കുന്നതുമായ ഒരു ജീവിവ൪ഗ്ഗമുണ്ട്. അത് അദ്ധ്യാപകരാണ്. അദ്ധ്യാപകരേയും അദ്ധ്യാപക സംഘടനകളേയും സ്കൂളില്‍ നിന്നിറക്കി എങ്ങിനെ പിണ്ഡം വയ്ക്കാമെന്ന് അനേക വ൪ഷങ്ങളായി വിദ്യാഭ്യാസ മുതലാളിമാരും രാഷ്ട്രീയക്കാരും ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളും സ്കൂളുമൊക്കെ ഉള്ള കാലത്തോളം അത് നടക്കില്ല. അതിനു അവര്‍ കണ്ടുപിടിച്ച വിദ്യ സ്കൂള്‍ തന്നെ ഇല്ലാതാക്കുക എന്നതാണ്. ഇത് അദ്ധ്യാപകരോടുള്ള എന്തെങ്കിലും വൈരം കൊണ്ടല്ല. പുതിയ വിദ്യാഭ്യാസരംഗത്ത് അവ൪ കാണുന്ന നിക്ഷേപസാദ്ധ്യത അത്രയ്ക്കാണ്.

Jan 23, 2012

ഒരു കനേഡിയന്‍ മലയാളിയുടെ അസ്തിത്വദുഃഖം - അസീസ് കെ. എസ്.



പുതുതായി ഇമ്മിഗ്രന്റായെത്തിയ അമ്പതുവയസ്സായ ഒരു എഞ്ചിനിയര്‍ എന്റെ റൂംമേറ്റായിരുന്നു.അയാള്‍ എന്നോട് ഒരു ദിവസം ചോദിച്ചു. ഇവിടെ മലയാളിയുടെ മുടിവെട്ടുകടയുണ്ടോ? ചോദ്യം കേട്ടപ്പോഴാണ് അയാള്‍ റൂമിന്റെ ഒരു മൂലയ്ക്ക് ലൈറ്റ്പോലും ഓണ്‍ചെയ്യാതെ കുത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്.
ഇവന്‍ ആരെട? ഞാനോര്‍ത്തു. ഇവന്‍ കാനഡയിലല്ലേ, വല്ല മദിരാശിയിലോ മറ്റോ ആണോ.
എന്റെ കാനഡവാസത്തിനിടയ്ക്ക് ഇങ്ങിനെ ഒരു ചോദ്യം ആദ്യമായിട്ടാണ്. ഇന്ത്യന്‍ ഫുഡ് കിട്ടുമോ എന്നു ചോദിച്ചിട്ടുണ്ട്. സൗത്തിന്ത്യന്‍ ഊത്തപ്പം കെടക്കുമാ സാര്‍ എന്ന് ഒരു ചെന്നൈ ഐട്ടിക്കാരന്‍ ചോദിച്ചിട്ടുണ്ട്. ഇത് എന്തൊരു ചോദ്യം! മലയാളിയുടെ മുടിവെട്ടുകടയുണ്ടോ പോലും!
ഇവിടെ അടുത്ത് ഒരു എത്യോപ്യന്റെ കടയുണ്ട്, ഞാന്‍ പറഞ്ഞുകൊടുത്തു. 20 ഡോളര്‍ കൊടുക്കണം. പാട്ടിന്റെ പൂരമാണ്.ആകെ ബഹളം. നല്ല തെറികളുള്ള കുറെ കറുത്ത ഹിപ്പും കേള്‍ക്കാം.പക്ഷേ, ഞാന് ഓ൪മ്മിപ്പിച്ചു. വെട്ടുകാരനെ കാണുമ്പോള് തിരിഞ്ഞുനടക്കരുത്. അയാളുടെ നീണ്ടമുടി കുംഭമേളയില്‍ വരുന്ന ചില സന്യാസിമാരെപ്പോലെ നീണ്ട് പിരിഞ്ഞ് ജടകെട്ടികിടക്കുന്നുണ്ടാകും. അതു നമ്മള് നോക്കേണ്ട. അയാള്‍ നന്നായി വെട്ടിത്തരും. മതിയോ?
ഒരു സൌകര്യം കൂടി പറഞ്ഞുകൊടുത്തു. മലയാളിക്ക് കേരളം കടന്നാല്‍ പിടലിയാട്ടം കൂടുതലാണ്. എന്തും തലകുലുക്കി സമ്മതിക്കും. ഇനി തലയാട്ടി തലയാട്ടി പിടലിക്ക് പിടുത്തം വന്നിട്ടുണ്ടെങ്കില്‍ കര്‍ട്ടന്റെ പിന്നാമ്പുറത്തേക്ക് ചെല്ലുക, അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞു. പിടലി മസാജ് ചെയ്യുവാന്‍ ഒരു സുന്ദരിയുണ്ട്. ഒരിരുപതും കൂടി എക്സ്ട്രാ കൊടുക്കണമെന്നേയുള്ളൂ. നന്നായി ഉളുക്കുമാറ്റും. പക്ഷേ വളരെ ഡീസന്റായിരിക്കണം. അവിടെയിരുന്ന് ഞെരിപിരികൊള്ളരുത്.

Apr 23, 2011

ചരിത്രം തിരുത്തിയ തുരുത്ത് - ഓര്‍മ്മക്കുറിപ്പ്


"തലയെണ്ണാന്‍ വന്ന ടീച്ചറാ അല്ലേ, തോമസ് സാര്‍ ചോദിച്ചതിനെല്ലാം ഉത്തരം മാറ്റിപ്പറഞ്ഞുകാണുമല്ലേ. സാറിനു ചെവിയ്ക്ക് കേഴ്വിക്കുറവുണ്ട്. സാറാ ഇന്‍ചാര്‍ജ്. എച്ച്. എം. ലീവിലാ. ഇന്ന് പിള്ളേര്‍ അഞ്ചെട്ടെണ്ണം കുറവാ.." എന്നിങ്ങനെ നോണ്‍സ്റ്റോപ്പായി മുമ്പോട്ടോടി വണ്ടി നിര്‍ത്തിയപോലെ ഒരുരസലോടെ നിര്‍ത്തിയിട്ട് "ഉം.... ഞാന്‍ ക്ലാസ്സിലൊക്കെ നോക്കട്ടെ" എന്ന എരപ്പോടെ പുറത്തേയ്ക്കോടിപ്പോയി. വരാന്ത കഴുകാനെത്തിയ വേലക്കാരിയുടെ ഉത്തരവനുസരിച്ച് ഞാന്‍ വീണ്ടും കസേരയില്‍ ഇരുന്നു. പാതിരാത്രി ചന്ദ്രനുദിച്ചപോലെ ഒരു നിര പല്ല് വെളിയില്‍ കാണിച്ച് ഒരു പച്ചച്ചിരിയോടെ മറ്റൊരദ്ധ്യാപകന്‍ കടന്നുവന്നു. ഞാനറിയാതെ വാച്ചിലേയ്ക്കു നോക്കി. 10.30. ഇനിയും എന്റെ കര്‍ത്തവ്യത്തിന്റെ ബാലപാഠങ്ങള്‍ പോലും തുടങ്ങിയിട്ടില്ല.
ചെവി കേള്‍ക്കാത്ത തോമസ് സാറിനോടു പറഞ്ഞിട്ടു കാര്യമില്ല. അംബുജാക്ഷിയമ്മ പരതാന്‍ പോയി. വന്നു കയറിയ സാറിനോട് സാറേ ആ അഡ്മിഷന്‍ രജിസ്റ്ററും മറ്റും ഒന്നെടുത്തുവയ്ക്കൂ ഞാന്‍ ക്ലാസ്സിലൊക്കെ കയറി എണ്ണമെടുത്തിട്ടുവരാം എന്നു പറഞ്ഞ് എഴുനേറ്റപ്പോഴേയ്ക്കും ടീച്ചര്‍ ഓടിയെത്തി. "ജോര്‍ജ്ജ് സാറേ, ഇനിയും നാലുകുട്ടികള്‍ വരാനുണ്ട്. സാറാ ലക്ഷം വീട്ടിലുള്ള രണ്ടുകുട്ടികളുടെ വീട്ടിലേയ്ക്കൊന്നു വിളിച്ചേ”. സാറു മൊബൈലുമായി പുറത്തേയ്ക്ക്. ഒരു മിനിട്ടുകഴിഞ്ഞ് അന്ധാളിച്ച് അകത്തേയ്ക്ക്. "ടീച്ചറേ, ഒമ്പതു മണിക്ക് കുട്ടികള്‍ സ്ക്കൂളിലേയ്ക്ക് പോന്നുവത്രേ. അച്ഛനുമമ്മയും പണിക്കും പോയി. ഇനിയെന്തുചെയ്യും?”
ഞാന്‍ പറഞ്ഞു. "എനിക്കു തിടുക്കമില്ല. നിങ്ങള്‍ കുട്ടികളെ അന്വേഷിക്ക്”.
ജോര്‍ജ് സാറു പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരദ്ധ്യാപകന്‍ കടന്നുവന്നു. "ടീച്ചറേ, ഞാന്‍ ലീവാണു കേട്ടോ. ഇന്ന് ഇന്‍സ്പെക്ഷനാണെന്ന് ഇവിടാര്‍ക്കും അറിയില്ല. വേണ്ട കടലാസുകള്‍ എവിടെയാണിരിക്കുന്നതെന്ന് അവര്‍ക്കറിയില്ലാത്തതുകൊണ്ടാണ് ഞാനിന്നു വന്നത്. ഞാനാണ് ഹെഡ് മാസ്റ്റര്‍”. പറഞ്ഞുതീരും മുമ്പേ ജോര്‍ജ്ജുസാര്‍ അദ്ദേഹത്തേയും കൂട്ടി വണ്ടിയുമെടുത്ത് പുറത്തേയ്ക്ക്.
ആകാംക്ഷയുടെയും ആശങ്കയുടെയും നിമിഷങ്ങള്‍ എതിശീഘ്രം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ആ രണ്ടു കുട്ടികള്‍ക്ക് എന്തുപറ്റിക്കാണും? മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് മേശപ്പുറത്തുറകിടന്ന പത്രമെടുത്ത് വെറുതെ മറിച്ചുനോക്കി.
മൊബൈല്‍ ഫോണ്‍ ചാറ്റിംഗിലൂടെ നീനുവും അനൂപും കൂട്ടുകാരായതും എസ്. . ഇടപെട്ട് പെണ്ണിന്റെ അപ്പനെ സമ്മതിപ്പിച്ചിട്ട് കെട്ടിച്ച് കൊടുപ്പിച്ചതും ആറുമാസം കഴിഞ്ഞ് കള്ളുഷാപ്പിലിരുന്ന് ബഹളമുണ്ടാക്കിയ അനൂപിനെ അതേ എസ്. . പിടിച്ച് ലോക്കപ്പിലാക്കിയതും ഈ മൊബൈലാണ് ഈ എടാകൂടമെല്ലാമൊപ്പിച്ചത് എന്ന് അട്ടഹസിച്ചുകൊണ്ട് അനൂപ് മൊബൈല്‍ വലിച്ചെറിഞ്ഞതുമെല്ലാം ഞാന്‍ പത്രത്തില്‍ വായിച്ചിരിക്കെ തിരഞ്ഞുപോയവര്‍ തിരിച്ചെത്തി. കുട്ടികള്‍ക്ക് കുഴപ്പമൊന്നുമില്ല. യാത്രാമദ്ധ്യേ ഇളയവള്‍ക്കു തലവേദന. രണ്ടാളും തിരിച്ച് വീട്ടിലേയ്ക്ക്. വീട്ടിലാരേം കണ്ടില്ല. അകത്തുകയറി കട്ടിലില്‍ കിടന്ന് രണ്ടുപേരും ഉറങ്ങിപ്പോയി. അവരേം ഉണര്‍ത്തി വണ്ടിയിലാക്കി ക്ലാസ്സിലെത്തിച്ചു.
ഞാന്‍ എണ്ണാനിറങ്ങുമ്പോള്‍ സമയം പന്ത്രണ്ടിനോടടുക്കുന്നു. അഞ്ചുമിനിട്ടുകൊണ്ട് എണ്ണല്‍ കഴിഞ്ഞു. നാലുക്ലാസ്സിലായി ആകെ മുപ്പതുപേര്‍. ഹാജരായത് ഇരുപത്തെട്ട്. ഇരുപത്തൊമ്പതാമനെ വഴിയില്‍ വച്ച് മറ്റൊരു സ്ക്കൂളുകാര്‍ ക്യാന്‍വാസുചെയ്യുന്നത് കണ്ടില്ലാപെട്ട് കണ്ടൊഴിഞ്ഞുപോന്ന സാറിനും മറ്റ് നാലദ്ധ്യാപകര്‍ക്കും കുട്ടികളെക്കുറിച്ച് വേവലാതികളൊന്നുമില്ല.
രേഖകളില്‍ എന്റെ വരവിനെ അടയാളപ്പെടുത്തുമ്പോള്‍ തോമസ് സാര്‍ സ്ക്കൂളിന്റെ പൂര്‍വ്വചരിത്രവുമായെത്തി. ടീച്ചറേ പണ്ടത്തെ കെ. പി. സി. സി. പ്രസിഡന്റായിരുന്ന ബാവ മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി വച്ച സ്ക്കൂളായിത്. അന്ന് അടുത്തൊന്നും സ്ക്കൂളില്ലായിരുന്നത്രേ. അഞ്ഞൂറിലേറെ കൊച്ചുകുട്ടികള്‍ പാറിപ്പറന്നു പഠിച്ച സ്ക്കൂളായിത്. ഇന്നിപ്പോള്‍ അടുത്തൊക്കെ ഇംഗ്ലീഷ് മീഡിയങ്ങളും അണ്‍ എയ്ഡഡുമെല്ലാം മുളച്ചുപൊങ്ങി പടര്‍ന്നു പന്തലിച്ചു. ഞങ്ങള്‍ ശോഷിച്ചു. ഞാനും സംവദിച്ചു. "അന്ന് അഞ്ഞൂറുകുട്ടികളെങ്കില്‍ ഇന്ന് അതിലധികം പ്രാവുകളും വാവലുകളും പാറിപ്പറക്കാന്‍ പഠിക്കുന്നുണ്ടല്ലോ. ഒട്ടും ശോഷിച്ചിട്ടില്ല. ഗവണ്‍മെന്റുസ്ഥാപനമായതുകൊണ്ടാണെന്നുതോന്നുന്നു, അവര്‍ക്ക് മാനേഴ്സ് അല്പം കുറവാ. ഇരിക്കുന്നിടത്തുതന്നെ കാഷ്ടിക്കുന്നു. എസ്.എസ്.. ഫണ്ടുപയോഗിച്ചുണ്ടാക്കിയിട്ടുള്ള ടോയ് ലറ്റുകള്‍ അവരെയൊന്ന് കാണിച്ചുകൊടുത്ത് അതുപയോഗിക്കാന്‍ പറഞ്ഞാല്‍ അച്ചട്ടായി അവരനുസരിക്കും സാറേ". ചെവി കേള്‍ക്കാത്തതുകൊണ്ടാവാം സാറു ചിരിച്ചില്ല, കോപിച്ചുമില്ല. എന്നാല്‍ തൊട്ടടുത്ത കെട്ടിടത്തിലെ ഒരു ജനല്‍ പെട്ടന്നു തുറന്നു. ഒരു പോലീസുകാരന്‍ ഓഫീസ് റൂമിലേയ്ക്ക് രൂക്ഷമായി നോക്കി. ജനല്‍ ഒന്നടച്ചു വീണ്ടും തുറന്നു.
"അതെന്താ പോലീസ് സ്റ്റേഷനോ?” ഞാനാരാഞ്ഞു. കയറിവന്ന ജോര്‍ജുസാര്‍ സ്ഥിതീകരിച്ചു. "ഈ തുരുത്തിലെ ഒരേയൊരു സ്ക്കൂളിത്. ഒരേയൊരു പോലീസ് സ്റ്റേഷനത്.” "ഇനിയെപ്പോഴാണ് ഇവിടെ നിന്ന് വണ്ടി" എന്ന ചോദ്യത്തിലെ 'വണ്ടി' എന്നു മാത്രം മനസ്സിലായ തോമസ് സാര്‍ പറഞ്ഞു. "കഴിഞ്ഞകൊല്ലം പെന്‍ഷനായ എച്ച്. എം. സ്വന്തമായി ഒരു വാന്‍ രണ്ടുകൊല്ലം മുമ്പുവാങ്ങി സ്ക്കൂള്‍വാനായി ഉപയോഗിച്ച് കുട്ടികളോട് ഫീസൊന്നും ഈടാക്കാതെ സര്‍വ്വീസ് നടത്തി. കഴിഞ്ഞകൊല്ലം ടീച്ചര്‍ പെന്‍ഷനായി. ഇരുപത്തെട്ടുകുട്ടികളില്‍നിന്നും പണംപിരിക്കാന്‍ വകയില്ലാത്തതിനാല്‍ വണ്ടി കട്ടപ്പുറത്തായി.”
ഇനി ഞാനെങ്ങനെ പെരുമ്പാവൂരെത്തും. ബസ്സ് എപ്പോഴാണാവോ. ഞാന്‍ വീണ്ടും ആവലാതിപ്പെട്ടു. ലീവിലും കര്‍ത്തവ്യതല്പരനായ എല്‍ദോ ഹെഡ് മാസ്റ്റര്‍ സൂഹൃത്തിന്റെ ശകടത്തില്‍ എന്നെ പെരുമ്പാവൂരെത്തിച്ചു. അവിടെനിന്നും കോലഞ്ചേരിവണ്ടിയില്‍ കയറിയിരിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു മലമുകള്‍ മലയിടംതുരുത്തായതെങ്ങനെ?
പാടനടുവിലെ അമ്പത് ഏക്കര്‍ കരഭാഗം ഒറ്റയടിക്കുവാങ്ങി താമസമാക്കിയ ബാബയുടെ വീട്ടുപടി ബസ് സ്റ്റോപ്പാക്കിയതും അതു ബാബപ്പടിയായതും തുരുത്തില്‍ താമസിക്കുന്ന ബാബ മലയിടുക്കിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി സ്ക്കൂളുപണിതതുകൊണ്ടാണ് അതു മലയിടംതുരുത്തായതെന്നും തോമസ് സാറിനെപ്പോലെ ഞാനും വിശ്വസിക്കുകയാണിപ്പോള്‍. ചരിത്രത്തില്‍ കുറിക്കപ്പെടാത്ത തുരുത്തിലെ സ്ക്കൂള്‍ അനേകം വാവല്‍ മക്കള്‍ക്ക് കളിച്ചുപഠിക്കാനുള്ള ചരിത്രം തിരുത്തിയ തുരുത്തായതുകൊണ്ട് ആ സ്ക്കൂള്‍ തീര്‍ച്ചയായും അണ്‍ എക്കണോമിക് പട്ടികയില്‍ പെടുത്തരുതെന്ന അപേക്ഷയുമായി ഞാനെന്റെ ലിസ്റ്റ് ഓഫീസറെ ഏല്‍പ്പിക്കുമ്പോള്‍ അയാളില്‍ തെളിഞ്ഞചിരി സ്ക്കൂളിനനുകൂലമോ പ്രതികൂലമോ !!




കെ. വി. മറിയം
ഗവ.മോഡല്‍ ഹൈസ്ക്കൂള്‍
പാലക്കുഴ

Apr 8, 2011

ചരിത്രം തിരുത്തിയ തുരുത്ത്. - അനുഭവക്കുറിപ്പ്





മലയിടം തുരുത്തിലേക്ക് എന്റെ കന്നിയാത്രയായിരുന്നു അത്. മകാരത്തിലെ പൊരുത്തം കണ്ടിട്ടാവാം മറിയത്തെ മലയിടം തുരുത്തിലേക്ക് മേലേടത്തുനിന്ന് നിയോഗിച്ചത്. കന്നി യാത്രകടശ്ശിയാവരുതെന്നു കരുതി വിഘ്നങ്ങള്‍ അകറ്റാന്‍ അത്ഭുതപ്രവര്‍ത്തകന് അരിനേര്‍ച്ചകഴിച്ച് അതിരാവിലെ വണ്ടിക്കോടുമ്പോഴും ആരോടൊക്കയോ ദേഷ്യം തീര്‍ക്കുന്നതുപോലെ മഴ നിര്‍ത്താതെ കോരിച്ചൊരിയുകയായിരുന്നു. ആനവണ്ടിയില്‍ ഒരിടം തരപ്പെട്ടെങ്കിലും മനസ്സ് ഇരുപ്പുറപ്പിക്കാതെ പായുകയായിരുന്നു. വഴിയറിയാത്തിടത്തേക്ക് ഒറ്റക്കിറങ്ങിത്തിരിച്ചപ്പോഴുള്ള ഉണ്ടായ മനക്കരുത്തെല്ലാം മങ്ങിത്തുടങ്ങിത്തുടങ്ങി. മലയിടം തുരുത്തിലെത്തിക്കാന്‍ മലമുകളില്‍ വാഴുന്ന ദൈവങ്ങളെ വിളിച്ചപേക്ഷിച്ചു.
മുങ്ങിത്താഴുന്നവനൊരു പുല്‍ക്കൊടി എന്ന മട്ടില്‍ അടുത്തിരുന്ന ആളോട് കുശലാന്വേഷണംനടത്തുന്നതിനിടയില്‍ പെരുമ്പാവൂര് നിന്ന് തുരുത്ത് വഴിയുള്ള വണ്ടികിട്ടാന്‍ ഇറങ്ങിനില്‍ക്കേണ്ടി വന്നു. അപൂര്‍വമായിമാത്രം വാഹനങ്ങള്‍ എത്താറുള്ള ആവഴിക്കുപോകുന്ന ട്രിപ്പില്‍ തന്നെ കയറാന്‍ കഴിഞ്ഞത്ഭാഗ്യമായികരുതി. സ്ഥലമറിയില്ലായ്മ കുഴപ്പിക്കുമെന്ന് ശങ്കിച്ചെങ്കിലും 'കിളി'യുടെ സഹായഹസ്തം അല്പാശ്വാസമായി. നാലും കൂടിയ പെരുവഴിയില്‍ എന്നെ ഇറക്കിവിട്ട് ഇറക്കിവിട്ട് വണ്ടി ചീറിപ്പാഞ്ഞു
നാലുപാടും നോക്കിയപ്പോള്‍ പണിതീരാത്ത ഒരു പള്ളിയും ഉടമസ്ഥരില്ലാത്ത രണ്ട് കുമ്മട്ടിക്കടയും കണ്ടു. ആരെയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍. ചുറ്റും കണ്ണുപരതി. തലയില്‍ തട്ടമിട്ട് മുണ്ട് മാടിക്കുത്തി ഒരു ഇത്താത്തഅതിവേഗം നടന്നുവരുന്നു. ആശ്വാസം. "ഇത്താത്ത, ഇവിടത്തെ എല്‍. പി സ്ക്കൂള് എവിടാന്നറിയ്യോ?” ഞാന്‍ തിരക്കി. "! ന്റെ റബ്ബെ! ഉസ്ക്കൂള്ന്റെ പടിക്ക്യേ ബന്നാ ഉസ്ക്കൂളുചോദിക്ക്യാ? ങ്ങളങ്ങോട്ട് തിരിഞ്ഞ് എടബയീക്കൂടെകേറിക്കോളിന്‍, അതന്യാ ബയി"